കടുവയുടെ ആക്രമണത്തില്‍ അഞ്ചു പശുക്കള്‍ ചത്തു ; ഉപരോധവുമായി നാട്ടുകാർ
കടുവയുടെ ആക്രമണത്തില്‍ അഞ്ചു പശുക്കള്‍ ചത്തു ; ഉപരോധവുമായി നാട്ടുകാർ
Monday, October 3, 2022 2:06 AM IST
മൂന്നാര്‍: തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു കറവ പശുക്കളെ കടുവ കൊന്നു. ഒരെണ്ണത്തിനു ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയോടെയാണ് നയമക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന അഞ്ച് പശുക്കളെ കടുവ ആക്രമിച്ചു കൊന്നത്. ഗുരുതരമായി പരിക്കേറ്റ ഒരു പശുവിനു ചികിത്സ നല്‍കി വരുന്നു. നമയക്കാട് എസ്റ്റേറ്റ് സ്വദേശി പളനിസ്വാമി, മാരിയപ്പന്‍ എന്നിവരുടെ പശുക്കളെയാണ് കടുവ പിടിച്ചത്.

കാട്ടില്‍ മേയാന്‍പോയ പശുക്കളെ ശനിയാഴ്ച വൈകുന്നേരത്തോടെ ലയത്തിന്‍റെ സമീപത്തെ തൊഴുത്തില്‍ എത്തിച്ചു കെട്ടിയിട്ടിരിക്കുകയായിരുന്നു. രാത്രിയില്‍ നായ്ക്കൾ കുരച്ചെങ്കിലും കാര്യമാക്കിയില്ല. പുലര്‍ച്ചെ അഞ്ചോടെ വീട്ടുകാർ പശുക്കളെ കറക്കാൻ എത്തിയപ്പോഴാണ് പശുക്കൾ ചത്ത വിവരം അറിഞ്ഞത്. സംഭവം അറിഞ്ഞ് എത്തിയ വനപാലകരെ തോട്ടം തൊഴിലാളികള്‍ തടഞ്ഞുവച്ചു. തുടര്‍ന്നു നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു തൊഴിലാളികള്‍ മൂന്നാര്‍- ഉടുമലപ്പെട്ട അന്തര്‍ സംസ്ഥാനപാത ഉപരോധിക്കുകയായിരുന്നു.


സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളുടെ നേത്യത്വത്തിലായിരുന്നു ഉപരോധം. ദേവികുളം സബ് കളക്ടര്‍ യൂണിയന്‍ നേതാക്കളും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ചത്ത അഞ്ചു പശുക്കളുടെ നഷ്ടപരിഹാരം നാളെ നല്‍കാമെന്നും കടുവയെ പിടിക്കാന്‍ കൂടു സ്ഥാപിക്കുന്നതോടൊപ്പം മൂന്നു ദിവസം മേഖലയില്‍ വനംവകുപ്പിന്‍റെ നിരീക്ഷണം നടത്തുമെന്നും അടിയന്തര യോഗം വിളിക്കാമെന്നും സബ് കളക്ടര്‍ അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഹൈറേഞ്ച് മേഖലയില്‍ 96 പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ, നാമമാത്ര നഷ്ടപരിഹാരമേ ലഭിച്ചിട്ടുള്ളൂ. യൂണിയന്‍ നേതാക്കളായ എ.കെ. മണി, ഡി.കുമാര്‍, ആര്‍.ലക്ഷ്മണന്‍, രാജന്‍, സന്തോഷ്, ടി.എം.മുരുകന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.