അന്ത്യയാത്രയിലും കോടിയേരിയെ അനുഗമിച്ച്, ചുമലിലേറ്റി മുഖ്യമന്ത്രി
അന്ത്യയാത്രയിലും കോടിയേരിയെ  അനുഗമിച്ച്, ചുമലിലേറ്റി മുഖ്യമന്ത്രി
Tuesday, October 4, 2022 1:26 AM IST
സജീവൻ പൊയ്ത്തുംകടവ്

കണ്ണൂർ: അന്ത്യയാത്രയിലും കോടിയേരിയെ തനിച്ചാക്കാതെ അനുഗമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് പയ്യാന്പലത്തേക്കു കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചത്.

പ്രവർത്തകർ ആരും വാഹനത്തിൽ പയ്യാന്പലത്തേക്കു വരരുതെന്നും കാൽനടയായി മാത്രമേ അനുഗമിച്ച് അന്ത്യയാത്ര നൽകാവൂവെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അഭ്യർഥിച്ചിരുന്നു. തുടർന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും നേതാക്കളും കാൽനടയായി പയ്യാന്പലത്തേക്കു വിലാപയാത്രയായി പുറപ്പെട്ടത്. പി.ബി അംഗങ്ങളുടെ പിന്നിലായി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും അണിനിരന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നു പയ്യാന്പലത്തിലേക്കുള്ള വിലാപയാത്രയിൽ രണ്ടര കിലോമീറ്ററോളം പിണറായി വിജയൻ നടന്നു.


എണ്ണമറ്റ പോരാട്ടങ്ങൾക്കു വേദിയായ കണ്ണൂർ നഗരത്തിലൂടെ കോടിയേരി അവസാനമായി യാത്രയാകുന്പോൾ റോഡിനിരുവശവും ജനസാഗരം കാത്തുനിൽക്കുന്നുണ്ടായിരുന്നു. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ റോഡ്, എസ്എൻ പാർക്ക് വഴി 3.30 ഓടെ വിലാപയാത്ര പയ്യാന്പലത്ത് എത്തിച്ചേർന്നു.

ഏറ്റവും അവസാനം കുറച്ച് ദൂരം മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന നേതാക്കളാണു ശവമഞ്ചം ചുമലിൽ വഹിച്ചത്. മുന്നിൽ പിണറായി വിജയനും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിന്നിൽ എം.എ. ബേബിയും പ്രകാശ് കാരാട്ടും ചേർന്ന് പ്രിയ സഖാവിന്‍റെ ചേതനയറ്റ ശരീരം പയ്യാന്പലത്തേക്ക് എത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.