കോട്ടയത്തു കാണാതായ യുവാവ് തിരുവനന്തപുരത്തു മരിച്ചനിലയിൽ
കോട്ടയത്തു കാണാതായ യുവാവ്  തിരുവനന്തപുരത്തു മരിച്ചനിലയിൽ
Thursday, October 6, 2022 12:32 AM IST
കോട്ടയം: കോട്ടയത്തുനിന്നു കാണാതായ യുവാവിനെ തിരുവനന്തപുരത്തു മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കൊല്ലാട് പുത്തേട്ട് വർഗീസ്(തങ്കച്ചൻ)- ലിസി ദന്പതികളുടെ മകൻ ജയിംസ് വർഗീസിനെ(35)യാണ് പിരപ്പന്‍കോട് ഇന്‍റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിനു രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ വന്ന കാർ വെമ്പായം വെഞ്ഞാറമൂട് എംസി റോഡിനു സമീപത്തു കണ്ടെത്തി.

മകനെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം ജയിംസിന്‍റെ കുടുംബം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്‍റെ മൃതദേഹം നാട്ടുകാർ റബർ തോട്ടത്തിൽ കണ്ടെത്തിയത്. എയർപോർട്ടിൽനിന്ന് ആരെയോ കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞു സുഹൃത്തിന്‍റെ കാറുമായിട്ടു പോയതായിരുന്നു ജയിംസ്.


തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എംസി റോഡരികിൽ കാർ നിർത്തിയ ശേഷം റബർ തോട്ടത്തിലേക്കു നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനരികിൽനിന്നു യുവാവിന്‍റെ മൊബൈൽ ഫോണും കണ്ടുകിട്ടി. ഇന്നു തിരുവനന്തപുരത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.