മദ്യവില വർധിപ്പിക്കുന്നതിനുള്ള കരടു ബില്ലിന് അംഗീകാരം
മദ്യവില വർധിപ്പിക്കുന്നതിനുള്ള  കരടു ബില്ലിന് അംഗീകാരം
Friday, December 2, 2022 1:03 AM IST
തിരുവനന്തപുരം: വിദേശ മദ്യം ഉത്പാദിപ്പിക്കുന്ന കന്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനും ഇതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി മദ്യവില വർധിപ്പിക്കാനുമുള്ള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.

മദ്യത്തിന്‍റെ പൊതുവില്പന നികുതിയിൽ നാലു ശതമാനം വർധനയാണു വരുത്തുന്നത്. ബിൽ നിയമസഭയിൽ അവതരിപ്പിച്ചു ഗവർണറുടെ അംഗീകാരം നേടുന്നതോടെ സംസ്ഥാനത്തു മദ്യത്തിന്‍റെ വില ഉയരും.

നിലവിൽ 247 ശതമാനമാണു മദ്യത്തിന്‍റെ നികുതി. വർധന പ്രാബല്യത്തിൽ വരുന്നതോടെ 251 ശതമാനമായി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉത്പാദിപ്പിക്കുന്ന കന്പനികളുടെ അഞ്ചു ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കിയത്. ഇതുമൂലം മദ്യക്കന്പനികൾക്ക് പ്രതിവർഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും.


വില്പന നികുതിയിൽ നാലു ശതമാനം ഉയർത്തുന്നതിനൊപ്പം ബിവറേജസ് കോർപറേഷന്‍റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരു ശതമാനം കൂട്ടാനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയർത്താൻ എക്സിക്യൂട്ടീവ് ഉത്തരവു മതി. ഇതും മദ്യവില വർധനയ്ക്കിടയാക്കും.

അതിനിടെ, മദ്യക്കന്പനികളുടെ വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നുമുള്ള ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു.വരും ദിവസങ്ങളിൽ ഇതു വിവാദങ്ങൾക്കും ഇടയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.