തുലാമഴത്തിമിർപ്പിലും പോരാട്ടച്ചൂട്
തുലാമഴത്തിമിർപ്പിലും പോരാട്ടച്ചൂട്
Saturday, December 3, 2022 1:54 AM IST
തിരുവനന്തപുരം: അവസാനവട്ട പരിശീലനവും പൂർത്തിയാക്കി പോരാട്ടത്തിനായി റെഡി. ട്രാക്കിലും ഫീൽഡിലും സുവർണനേട്ടം സ്വന്തമാക്കാനുള്ള എല്ലാ തയാറെടുപ്പുകളുമായി കായികകേരളത്തിന്‍റെ പുത്തൻ പ്രതിഭകൾ ഇന്നു തലസ്ഥാനത്ത് മത്സരത്തിനിറങ്ങുന്പോൾ പോരാട്ടത്തിന് ചൂടേറും.

കോവിഡ് മഹാമാരി സ്തംഭനാവസ്ഥയിലാക്കിയ കായികകേരളത്തിന്‍റെ ഉയർത്തെഴുന്നേൽപ്പിന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും യൂണിവേഴ്സിറ്റി സ്റ്റേഡിയവും വേദിയാകും. പുതിയ ദൂരവും ഉയരവും വേഗവും കണ്ടെത്താനായി 2700 ലധികം കായികതാരങ്ങൾ സംസ്ഥാന സ്കൂൾ അത്‌ലറ്റിക് പോരാട്ടത്തിനിറങ്ങുന്നു. ഇന്നലെ വൈകുന്നേരം ആർത്തലച്ചു പെയ്ത മഴയിൽ കുതിർന്നു നില്ക്കുന്ന ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കു ഇന്ന് രാവിലെ പോരാട്ടച്ചൂടിലേക്കു വഴിമാറും

3000 മീറ്ററോടെ മത്സരം തുടങ്ങും

സീനിയർ ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ് സംസ്ഥാന സ്കൂൾ മീറ്റിന് തുടക്കമാകുന്നത്. പറളിയുടെയും മുണ്ടൂരിന്‍റെയും ആധിപത്യത്തിൽ ഈ ഇനങ്ങളിൽ മെഡൽനേട്ടം സ്വന്തമാക്കിയിട്ടുള്ള പാലക്കാട് ജില്ല ഇക്കുറിയും ഈ ഇനത്തിൽ തികഞ്ഞ മെഡൽ പ്രതീക്ഷയിലാണ്. പറളിയുടെ സി.ആർ. അർജുൻ പാലക്കാടിനുവേണ്ടി ആദ്യ മത്സരയിനത്തിൽ പോരാട്ടത്തിനിറങ്ങും. എറണാകുളമാകും ഇതിനു ശക്തമായ പ്രതിരോധവുമായി രംഗത്തുണ്ടാവുക. കോതമംഗലം മാർ ബേസിലിന്‍റെ ജലാൻ ജയൻ ഈ ഇനത്തിൽ മെഡൽ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങും.

മത്സരത്തിന്‍റെ ആദ്യദിനമായ ഇന്ന് 23 സ്വർണത്തിന്‍റെ ആവകാശികളെയാണ് നിർണയിക്കുന്നത്. ഇന്നത്തെ ഏറ്റവും ഗ്ലാമർ മത്സരയിനം 400 മീറ്റർ ഓട്ടമാണ്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ 400 മീറ്റർ മത്സരങ്ങളുടെ ഹീറ്റ്സ് രാവിലെയും ഫൈൽ മത്സരങ്ങൾ വൈകുന്നേരവും നടക്കും. സീനിയർ ആണ്‍കുട്ടികളുടെ ലോംഗ് ജംപ്, ജൂനിയർ പെണ്‍കുട്ടികളുടെ ഹൈജംപ് എന്നിവയുടെയും സുവർണ ജേതാക്കളെ ഇന്നു നിശ്ചയിക്കും.

മാർ ബേസിലിന് 29 അംഗ സംഘം; പുല്ലൂരാംപാറയുടെ മെഡൽവേട്ടയ്ക്ക് 36 താരങ്ങൾ

കഴിഞ്ഞ സ്കൂൾ മീറ്റിലെ ചാന്പ്യൻ സ്കൂൾ പട്ടികയിൽ ഒന്നാമതെത്തിയ കോതമംഗലം മാർ ബേസിൽ സ്കൂളിൽനിന്ന് ഇത്തവണ സംസ്ഥാന സ്കൂൾ മീറ്റിന് എൻട്രി ലഭിച്ചിട്ടുള്ളത് 29 വിദ്യാർഥികൾക്കാണ്. ഓവറോൾ ചാന്പ്യൻ സ്കൂൾ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ കല്ലടി എച്ച്എസ് കുമരംപുത്തൂരിന് ഇക്കുറിയുള്ളത് 22 അംഗ സംഘം. മൂന്നാം സ്ഥാനം സ്വന്തമാക്കിയ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂൾ ഇക്കുറി 36 താരങ്ങളുമായാണ് തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. സ്കൂൾ കായികരംഗത്തെ അതികായൻ കെ. പി. തോമസ് മാഷ് പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിൽ നിന്ന് 41 കായികതാരങ്ങളുമായാണ് തലസ്ഥാന നഗരത്തിൽ പോരാട്ടത്തിനായി എത്തിച്ചേർന്നിട്ടുള്ളത്.

കാറ്റിന്‍റെ ശക്തി അളക്കാൻ വിൻഡ് ഗേജ്; കൃത്യതയ്ക്കായി വന്പൻ ക്രമീകരണങ്ങൾ

മത്സരഫലത്തിന്‍റെ കൃത്യതയ്ക്കായി വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ ഗെയിംസിൽ ഫലനിർണയത്തിനായി ഉപയോഗിക്കുന്ന അതേ അത്യാധുനിക ക്രമീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സ്കൂൾ മീറ്റിനും അധികൃതർ ക്രമീകരിച്ചിട്ടുള്ളത്. ഫോട്ടോഫിനിഷ്, ഫീൽഡ് ഇനങ്ങളിലെ മത്സരഫലങ്ങൾക്ക് കൂടുതൽ കൃത്യത വരുത്താനായി ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷർമെന്‍റ്(ഇഡിഎം), ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ, മത്സരസമയത്തെ കാറ്റിന്‍റെ വേഗം സംബന്ധിച്ചുള്ള കാര്യങ്ങൾ മനസിലാക്കാനായി വിൻഡ് ഗേജ് തുടങ്ങിയ മെഷീനുകൾ മത്സരസ്ഥലങ്ങളിൽ ക്രമീകരിച്ചു. ഇവയുടെ സാങ്കേതികസഹായത്തോടെയാവും മത്സരങ്ങൾ നടത്തുക.

ചൂടിനു ശമനമായി പെയ്തിറങ്ങിയ മഴ

ദിവസങ്ങളായി മാനം തെളിഞ്ഞുനിന്നുവെങ്കിൽ പൊരിവെയിലിൽ നിന്ന് ആശ്വാസം നല്കി ഇന്നലെ തുലാമഴ മഴപെയ്തിറങ്ങിയത് കായികതാരങ്ങൾക്ക് ആശ്വാസമാകും. ഇന്നു രാവിലെ മത്സരങ്ങൾ ആരംഭിക്കുന്പോൾ തണുത്ത കാലാവസ്ഥയാകുന്നത് താരങ്ങൾക്ക് ഗുണപ്രദമാകും. ഇന്നലെ വൈകുന്നേരം അഞ്ചിന് ആരംഭിച്ച മഴ ഒരുമണിക്കൂറോളം തകർത്തുപെയ്തു.



ആകെ മത്സര ഇനങ്ങൾ 98; പങ്കെടുക്കുന്നത് 2737 താരങ്ങൾ

സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി പകലും രാത്രിയുമായി നടത്തുന്ന മത്സരത്തിൽ ആകെ പങ്കെടുക്കുന്നത് 2737 കായികതാരങ്ങളാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രിയും വിവിധ കാറ്റഗറിയിലായി 10 റിലേ മത്സരങ്ങളും ഉൾപ്പെടെ 98 ഇനങ്ങളിലാണ് പോരാട്ടം. ഉച്ചവെയിലിന്‍റെ കാഠിന്യത്തിൽനിന്നും പരമാവധി കായികതാരങ്ങൾക്ക് സംരക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം രാവിലെയും രാത്രിയുമായി ക്രമീകരിച്ചിട്ടുള്ളത്.

സ്പ്രിന്‍റ് ഇനങ്ങളുടെ ഫൈനലുകൾ രാത്രിയാവും നടത്തുന്നത്. രാവിലെ 6.30ന് ആരംഭിച്ച് 11ന് അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് രാത്രി 8.30ന് തീരുകയും ചെയ്യുന്ന രീതിയിലാണ് ട്രാക്ക് ഇവന്‍റുകൾ ക്രമീകരിച്ചിട്ടുള്ളത്. ട്രാക്ക് മത്സരങ്ങൾ പൂർണമായും ചന്ദ്രശേഖരൻനായർ സിന്തറ്റിക് സ്റ്റേഡിയത്തിലും ജാവലിൻ ഒഴികെയുള്ള ഫീൽഡ് ഇനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് നടക്കുക.

സംസ്ഥാന സ്കൂൾ മീറ്റ് കായികകേരളത്തിനു പുതിയ പ്രതീക്ഷ നൽകുമോ

(മൂഡബിദ്രി അൽവാസ് കോളജ് കോച്ച് അജിത് കുമാർ പ്രതികരിക്കുന്നു)

കോവിഡിനു ശേഷം ദേശീയതലങ്ങളിൽ നടത്തിയ സീനിയർ മുതൽ ജൂണിയർ തലം വരെ കേരളം വൻ പരാജയങ്ങൾ നേരിടേണ്ടി വന്നു. ഇന്‍റർ വാഴ്സിറ്റി മത്സരങ്ങളിൽ പണ്ടേ കേരളം പിന്നിലായിരുന്നു. ഇനിയുള്ളത് സ്കൂൾ തലം മാത്രം ബാക്കി.

ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള ഏറെ പ്രതീക്ഷയോടെയാണ് കായികകേരളം വീക്ഷിക്കുന്നത്. എന്നാൽ റവന്യു തല മത്സരങ്ങളുടെ ഫലം പരിശോധിക്കുന്പോൾ അത്രകണ്ട് ശുഭപ്രതീക്ഷയിൽ അല്ല. ത്രോ ഇനങ്ങളിൽ കാസർഗോഡ് ജില്ലയിൽനിന്നും ചില റിക്കാർഡുകൾ പ്രതീക്ഷിക്കാം. കേരള കായികമേഖല പിന്നോട്ടു പോയോ എന്ന് കായികമന്ത്രിയും സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരും ആത്മപരിശോധന നടത്തണം.

കോവിഡ് പ്രതിസന്ധിക്കുശേഷം സംസ്ഥാന കായികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള കൃത്യമായ മാസ്റ്റർപ്ലാനില്ലാത്ത കേരളം സീനിയർ മത്സരങ്ങൾക്കുശേഷം ആസാമിൽ നടന്ന ജൂനിയർ മീറ്റിലും നിലംതൊടാതെ തിരിച്ചുവന്നു. പഞ്ചായത്തുകളിൽ സ്പോർട്സ് കൗണ്‍സിലുകൾ രൂപവത്കരിച്ച് ഗ്രാസ് റൂട്ട് തലത്തിൽ പ്രതിഭകളെ കണ്ടെത്താനുള്ള സർക്കാർ പദ്ധതിയുടെ ഫലം എവിടെയായി എന്നതും സർക്കാർ പരിശോധിക്കണം. കായികമേഖലയുടെ അടിസ്ഥാന വികസനത്തിന് സ്പോർട്സ് കൗണ്‍സിലിന് കൃത്യമായ പദ്ധതികളോ രൂപരേഖയോ ഉണ്ടോ‍? സംസ്ഥാനത്തെ കായികമേഖലയുടെ പിന്നോട്ടുപോക്കിന്‍റെ പ്രധാന കാരണക്കാർ സ്പോർട്സ് കൗണ്‍സിൽ ഭരണസമിതിയാണ്.

പ്രാദേശികമായി കളിസ്ഥലങ്ങൾ നിർമിക്കുകയും ഓരോ പ്രദേശത്തിനും അനുയോജ്യമായ കായികമേഖലകളിലെ പ്രതിഭകളെ വളർത്തിയെടുക്കുകയും ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ, ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് സ്പോർട്സ് കൗണ്‍സിലിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന അക്കാദമികളുടെയും എയ്ഡഡ് കോളജ് ഹോസ്റ്റലുകളുടെയും എണ്ണം കുറയ്ക്കാനാണ് കൗണ്‍സിൽ ശ്രമിച്ചു നടപ്പാക്കിയത്. ഇപ്പോൾ സീനിയർ, ജൂനിയർ തലങ്ങളിൽ ഒരു സെക്‌ഷൻ ചാന്പ്യഷിപ്പ് പോലും ലഭിക്കാതെയായി. മറ്റു സംസ്ഥാനങ്ങളിൽ മികച്ച സൗകര്യങ്ങളിൽ പരിശീലനം നടത്തുന്ന മലയാളി കായികതാരങ്ങൾ നടത്തുന്ന മിന്നുന്ന വിജയം സൂചിപ്പിക്കുന്നത് മികച്ച പ്രകടനം നടത്താൻ കഴിയുന്ന കുട്ടികൾ നമുക്ക് ഉണ്ടെന്നുതന്നെയാണ്.

അസം പോലുള്ള സംസ്ഥാനങ്ങൾ ദേശീയ മത്സരത്തിൽ ഗോൾഡ് മെഡൽ ജേതാവ് ആകുന്ന കായികതാരത്തിന് ഏഴു ലക്ഷം രൂപ വീതമാണു നൽകുന്നത്. കോതമംഗലം സെന്‍റ് ജോർജ് പോലെ കേരളത്തിന് മികച്ച കായികതാരങ്ങളെ സംഭാവന ചെയ്ത അക്കാദമികൾക്ക് സർക്കാരിന്‍റെ ഭാഗത്തുനിന്നും സാന്പത്തികസഹായം നൽകി നിലനിർത്താൻ നമുക്ക് കഴിഞ്ഞില്ല .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.