എൽഡിഎഫ് സർക്കാർ ഇതുവരെ വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് ധനമന്ത്രി
എൽഡിഎഫ് സർക്കാർ ഇതുവരെ വാങ്ങിയ  വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് ധനമന്ത്രി
Tuesday, December 6, 2022 11:52 PM IST
തിരുവനന്തപുരം: ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഔദ്യോഗിക ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി ഇതുവരെ വാങ്ങിയ വാഹനങ്ങളുടെ വിവരം ആവശ്യപ്പെട്ട് കെ.കെ. രമ നൽകിയ ചോദ്യത്തിനാണു നിലവിൽ വിവരങ്ങൾ ലഭ്യമല്ല എന്ന് മന്ത്രി രേഖാമൂലം മറുപടി നൽകിയത്. ഓരോ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സർക്കാരിലെ മറ്റ് ഉന്നത സ്ഥാനീയർക്കും വാഹനങ്ങൾ വാങ്ങുന്നത് അവയുമായി ബന്ധപ്പെട്ട ഓഫീസുകളാണെന്ന് മന്ത്രി മറുപടിയിൽ പറയുന്നു.


വാഹനങ്ങൾ വാങ്ങുന്നതിനു ശിപാർശ സമർപ്പിക്കുന്പോൾ സംസ്ഥാനത്തിന്‍റെ ധനകാര്യ സ്ഥിതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് അനുമതി നൽകുകയാണ് ധനവകുപ്പ് ചെയ്തുവരുന്നത് .

അതുകൊണ്ടുതന്നെ ആകെ വാങ്ങിയ വാഹനങ്ങളുടെ ക്രോഡീകരിച്ച കണക്കുകൾ ധനവകുപ്പിൽ സൂക്ഷിച്ചിട്ടില്ലെന്നും എന്നാൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ ‘വീൽസ് ’എന്ന ഡാറ്റാ ബേസിൽ സൂക്ഷിക്കുന്നുണ്ട്. പക്ഷേ, ആവശ്യപ്പെട്ട വിവരങ്ങൾ തരംതിരിച്ച് ലഭ്യമാക്കുന്നതിന് സോഫ്റ്റ്‌വെയർ സജ്ജമല്ലെന്നും മന്ത്രി മറുപടിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.