സ്വർണക്കടത്ത് കേസ്: മലപ്പുറത്തെ ജ്വല്ലറി ഉടമയുടെ വീട്ടിൽ ഇഡി റെയ്ഡ്
സ്വർണക്കടത്ത് കേസ്:  മലപ്പുറത്തെ ജ്വല്ലറി ഉടമയുടെ വീട്ടിൽ  ഇഡി റെയ്ഡ്
Saturday, December 10, 2022 12:46 AM IST
മലപ്പുറം: വിവാദമായ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജ്വല്ലറി ഉടമയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി.

ജ്വല്ലറി ഉടമയും വിവിധ സ്ഥാപനങ്ങളുടെ പാർട്ണറുമായ പഴേടത്ത് അബൂബക്കറിന്‍റെ വീട്ടിലും അനുബന്ധസ്ഥാപനങ്ങളിലുമായി നാലു കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതായി ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.

രണ്ടര കോടിയോളം രൂപ വിലവരുന്ന സ്വർണം കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന്‍റെ നിയമസാധുത പരിശോധിച്ചുവരികയാണ്. മലപ്പുറത്തെ മലബാർ ജ്വല്ലറി ആൻഡ് ഫൈൻ ഗോൾഡ് പ്രൊമോട്ടറും കോഴിക്കോട് അറ്റ്ലസ് ഗോൾഡ് സൂപ്പർ മാർക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഷെയർ ഹോൾഡറുമാണ് അബൂബക്കർ.


രണ്ടു വർഷം മുന്പ് തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഇടപാടുകൾ പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് റെയ്ഡ് നടന്നത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കർ, സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായർ എന്നിവർ ഉൾപ്പെട്ട കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.