പ്രതിപക്ഷനേതാവിനു നേർക്ക് സിപിഎം എംഎൽഎമാരുടെ ആക്രോശം; നിയമസഭ സ്തംഭിച്ചു
പ്രതിപക്ഷനേതാവിനു നേർക്ക് സിപിഎം  എംഎൽഎമാരുടെ ആക്രോശം; നിയമസഭ സ്തംഭിച്ചു
Saturday, December 10, 2022 1:47 AM IST
തിരുവനന്തപുരം: ലഹരി മാഫിയകളുമായുള്ള ചില സിപിഎം നേതാക്കളുടെ ബന്ധം പറഞ്ഞുതുടങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസംഗം തടസപ്പെടുത്തിയുള്ള സിപിഎം എംഎൽമാരുടെ ആക്രോശത്തിലും മന്ത്രിമാർ അടക്കമുള്ളവരുടെ എഴുന്നേറ്റു നിന്നുള്ള ബഹളത്തിലും നിയമസഭ സ്തംഭിച്ചു.

സിപിഎം എംഎൽഎമാർ ആക്രോശവും പോർവിളിയുമായി നടുത്തളത്തിനു തൊട്ടുമുന്നിലെത്തിയപ്പോൾ പ്രതിരോധിക്കാൻ പ്രതിപക്ഷ എംഎൽഎമാരും മറുഭാഗത്ത് അണിനിരന്നതോടെ കൈയാങ്കളിയിലേക്ക് എത്തുമെന്ന പ്രതീതിയുണ്ടായി.

പ്രതിപക്ഷ നേതാവിനെതിരേ പോർവിളിയുമായി എത്തിയ സിപിഎം എംഎൽഎമാരോടു സീറ്റുകളിലേക്കു മടങ്ങാൻ പലതവണ സ്പീക്കർ എ.എൻ. ഷംസീർ നിർദേശിച്ചിട്ടും കൂട്ടാക്കിയില്ല. പോർവിളി സംഘർഷാവസ്ഥയിലേക്കു നീങ്ങുമെന്ന സാഹചര്യമുണ്ടായതോടെ രാവിലെ പതിനൊന്നോ‌ടെ ഇന്നലത്തെ നിയമസഭയിലെ തുടർ നടപടികൾ സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചു.

ലഹരിക്കെതിരേ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത പോലീസ് സമീപനത്തിനെതിരേ മാത്യു കുഴൽനാടൻ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചുള്ള വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മേപ്പാടി പോളി ടെക്നിക്കിലെ അക്രമത്തിൽ മുൻ എസ്എഫ്ഐക്കാരുടെ പങ്ക് പറഞ്ഞതോടെ സിപിഎമ്മിലെ യുവ എംഎൽഎമാർ നടുത്തളത്തിനു മുന്നിലെത്തി ബഹളമുണ്ടാക്കി. വി.ഡി. സതീശനു നേർക്കു വിരൽ ചൂണ്ടി പോർവിളിയുമായി കെ.എം. സച്ചിൻദേവ്, ലിന്‍റോ ജോസഫ് തുടങ്ങിയവർ സീറ്റുകളിൽനിന്ന് എഴുന്നേറ്റു നടുത്തളത്തിനു തൊട്ടടുത്തു വരെയെത്തി.

ഇവർക്കു പിന്തുണയുമായി കെ.യു. ജനീഷ്കുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, എം.എസ്. അരുണ്‍കുമാർ, എ. രാജ എന്നിവരും എത്തിയതോടെ പ്രതിപക്ഷനേതാവ് പ്രസംഗം അവസാനിപ്പിച്ചു സീറ്റിൽതന്നെ നിന്നു. സിപിഎം അംഗങ്ങളുടെ ബഹളത്തിനിടയിലും സിപിഐ എംഎൽഎമാർ സിപിഎമ്മുകാർക്കൊപ്പം നടുത്തളത്തിനു മുന്നിലേക്കു വന്നില്ലെന്നത് ശ്രദ്ധിക്ക പ്പെട്ടു.


പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്താനുള്ള ഭരണകക്ഷി എംഎൽഎമാരുടെ നീക്കത്തിനെതിരേ പ്രതിപക്ഷത്തെ ടി. സിദ്ധിഖ്, അൻവർ സാദത്ത്, റോജി എം. ജോണ്‍, മാത്യു കുഴൽനാടർ, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയവർ എതിർഭാഗത്ത് അണിനിരന്നതോടെ സംഘർഷാവസ്ഥയിലേക്കു നീങ്ങാമെന്ന സാഹചര്യമുണ്ടായി. ഭരണകക്ഷി അംഗങ്ങൾ സീറ്റുകളിലേക്കു മടങ്ങണമെന്ന സ്പീക്കറുടെ ആവർത്തിച്ചുള്ള ആവശ്യവും അംഗീകരിച്ചില്ല. തുടർന്നു മടങ്ങാൻ മന്ത്രി കെ. രാധകൃഷ്ണൻ കൈകൊണ്ട് ആംഗ്യം കാട്ടിയതോടെയാണു മടങ്ങിയത്.

മേപ്പാടിയിൽ മുൻ എസ്എഫ്ഐ നേതാവിന്‍റെ നേതൃത്വത്തിലാണ് അക്രമമെന്നു മർദനമേറ്റ എസ്എഫ്ഐ നേതാവ് അപർണ ഗൗരി സ്വകാര്യ ചാനലിനോടു പറഞ്ഞ കാര്യം വി.ഡി. സതീശൻ പറഞ്ഞതാണു ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. തുടർന്ന് മന്ത്രി എം.ബി. രാജേഷിന് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ, അപർണയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ആരാണ് ആക്രമിച്ചതെന്നു പറയുന്നതായി രാജേഷ് പറഞ്ഞു.

തന്‍റെ സമയം മന്ത്രിമാർക്കു നൽകുന്നില്ലെന്നു പറഞ്ഞ് എറണാകുളത്ത് ലഹരിക്കേസിൽ പിടിയിലായ സിപിഎം നേതാവിന്‍റെ പേരിലേക്കു സതീശൻ തിരിഞ്ഞു. കൂടുതൽ പേരുകൾ പറയിക്കരുതെന്ന താക്കീതും സതീശൻ നൽകി.

ഇതോടെ മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, വീണ ജോർജ്, വി. ശിവൻകുട്ടി തുടങ്ങിയവരും സീറ്റിൽനിന്ന് എഴുന്നേറ്റു ബഹളം തുടർന്നതോടെ സഭ പ്രക്ഷുബ്ധമായി. പിന്നാലെ സഭയിലെ ഇന്നലത്തെ എല്ലാ തുടർനടപടികളും സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ പ്രഖ്യാപിച്ച് 11.02നു സഭ പിരിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.