ബജറ്റ് നികുതിവർധന:നാലു യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം തുടങ്ങി
ബജറ്റ് നികുതിവർധന:നാലു യുഡിഎഫ് എംഎൽഎമാർ  സത്യഗ്രഹം തുടങ്ങി
Tuesday, February 7, 2023 1:03 AM IST
തിരുവനന്തപുരം: പെട്രോൾ- ഡീസൽ സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതിവർധനയ്ക്കെതിരേ നാലു യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഇന്നലെ ശൂന്യവേളയ്ക്കു ശേഷമാണ് ഷാഫി പറന്പിൽ, ഡോ. മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ. മഹേഷ് എന്നിവർ സത്യഗ്രഹം ആരംഭിച്ചത്.

ഇന്നലെ സഭ സമ്മേളിച്ചു ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ കറുത്ത ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അല്പസമയത്തെ പ്രതിഷേധത്തിനു ശേഷം അവർ നടപടികളുമായി സഹകരിച്ചു.

ശൂന്യവേളയ്ക്കു ശേഷം ബജറ്റ് ചർച്ച ആരംഭിക്കാറായപ്പോഴാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹസമരം പ്രഖ്യാപിച്ചത്. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങൾ പ്രകടനമായി പുറത്തേക്കു നീങ്ങിയാണ് നാല് അംഗങ്ങളുടെ സത്യഗ്രഹം ആരംഭിച്ചത്. പിന്നീട് സത്യഗ്രഹികൾ ഒഴികെയുള്ള പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തി ബജറ്റ് ചർച്ചയുമായി സഹകരിച്ചു. പ്രതിപക്ഷത്തുനിന്നുള്ള അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.


അശാസ്ത്രീയമായ നികുതി നിർദേശങ്ങൾ ജനജീവിതം ദുഃ സഹമാക്കുമെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത മോശപ്പെട്ട ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.