അമൽജ്യോതി കോളജ് : ഗൂഢാലോചനയിൽ അന്വേഷണം വേണം
അമൽജ്യോതി കോളജ് : ഗൂഢാലോചനയിൽ അന്വേഷണം വേണം
Thursday, June 8, 2023 2:42 AM IST
കേരള കാത്തലിക് സ്വാശ്രയ കോളജ് അസോസിയേഷൻ

കൊച്ചി: വിദ്യാർഥിനി ജീവനൊടുക്കിയ വിഷയത്തിൽ കോളജ് അധികൃതർ നൽകിയ പരാതിയിൽ അന്വേഷണവിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറാകണമെന്നും കാരണക്കാരായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും കേരള കാത്തലിക് സ്വാശ്രയ കോളജ് അസോസിയേഷൻ ആവശ‍്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്ന കാഞ്ഞിരപ്പള്ളി കോളജിനെതിരേ മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

മരണം നടന്ന് രണ്ടു ദിവസത്തിനുശേഷം കോളജിനെതിരേ നടന്ന അക്രമങ്ങളിൽ സംഘടിത സ്വഭാവമുള്ളതായും ഗൂഢാലോചനയുള്ളതായും ബോധ്യമായിരിക്കുകയാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യംവച്ചു നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്നും കൃത്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരും പോലീസും തയാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്‍റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്‍റ് ഫാ. ജിബി, ജനറൽ സെക്രട്ടറി ഫാ. ബേബി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്‍റും പിആർഒയുമായ ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. പോളച്ചൻ, ഫാ. സിജോയ് പോൾ, സിസ്റ്റർ ഷൈനി എന്നിവർ ആവശ‍്യപ്പെട്ടു.

സാങ്കേതിക സർവകലാശാല അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സാങ്കേതിക സർവകലാശാലയുടെ രണ്ടംഗ കമ്മീഷൻ കോളജ് സന്ദർശിച്ചു.

സിൻഡിക്കേറ്റ് അംഗം പ്രഫ. ജി സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ് എന്നിവർ അടങ്ങിയ കമ്മീഷൻ അധ്യാപകരുടെയും വകുപ്പ് മേധാവികളുടെയും ഹോസ്റ്റൽ അധികൃതരുടെയും മൊഴിയെടുത്തു.



വിദ്വേഷപ്രചാരണങ്ങൾ നിർത്തണം: കത്തോലിക്ക കോൺഗ്രസ്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തില്‍നിന്നും തല്‍പരകക്ഷികള്‍ പിന്മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സാഹചര്യം വേദനാജനകമാണ്. അതിനു കാരണക്കാരായവരുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

ഈ വിഷയത്തില്‍ കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ അന്വേഷണവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറാകണം. മരണം നടന്ന് രണ്ടു ദിവസങ്ങള്‍ക്കുശേഷം കോളജിനെതിരേ നിരന്തരം നടക്കുന്ന അക്രമങ്ങളും വിദ്വേഷപ്രചാരണങ്ങളും സംഘടിത സ്വഭാവമുള്ളതായും ഗൂഢാലോചനയുള്ളതായും വ്യക്തമാണ്.

യൂണിവേഴ്‌സിറ്റി നിയമമനുസരിച്ച് കോളജ് ക്ലാസില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. ലാബ് ക്ലാസിനിടയില്‍ വിദ്യാര്‍ഥിനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നിയമപ്രകാരം അധികൃതര്‍ വാങ്ങിവച്ചു വീട്ടില്‍ വിവരമറിയിച്ചിരുന്നു. അതിനെ വളച്ചൊടിച്ച് കോളജ് അധികൃതരെ മോശക്കാരാക്കാനുള്ള ശ്രമം പുറത്തു നിന്നുള്ള തത്പര കക്ഷികളുടെ നേതൃത്വത്തില്‍ സംഘടിതമായി നടത്തുകയാണ്.

സമാന സംഭവങ്ങളില്‍ ചിലര്‍ കാണിക്കുന്ന താത്പര്യക്കുറവും അമല്‍ ജ്യോതിയിലെ സംഭവത്തിലെ അമിത താത്പര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

പത്രസമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്‍റ് ജോമി ഡൊമിനിക് കൊച്ചുപറമ്പില്‍, പാലാ രൂപത പ്രസിഡന്‍റ് ഇമ്മാനുവല്‍ നിധീരി, ചങ്ങനാശേരി അതിരൂപത പ്രസിഡന്‍റ് പി.പി. ജോസഫ്, കോട്ടയം അതിരൂപത പ്രതിനിധി തോമസ് പീടികയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.