അമ്പലപ്പുഴ: പുന്നപ്ര അറപ്പപ്പൊഴി കടൽ തീരത്ത് ബോട്ട് അടിഞ്ഞു. ഞായർ രാത്രി ഒന്‍പതോടെയാണ് കാറ്റിലും ഒഴിക്കിലും പെട്ട് ബോട്ട് അടിഞ്ഞത്. കപ്പലിൽ ഉപയോഗിക്കുന്ന ലൈഫ് ബോട്ടാണ് തീരത്തടിഞ്ഞതെന്നും കഴിഞ്ഞ ദിവസം കണ്ടെയ്നറുമായി എത്തിയ വാൻഹായ് കപ്പലിൻന്‍റേതാണ് ഈ ബോട്ടെന്നും സംശയിക്കുന്നു.

ഏകദേശം 10 മീറ്ററോളം നീളവും നാല് മീറ്ററോളം വീതിയും വരുന്ന ബോട്ട് ചുവപ്പു നിറത്തിലുള്ളതാണ്. സംഭവമറിഞ്ഞ് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, പുന്നപ്ര പോലീസ്, കോസ്റ്റൽ പോലീസ് എന്നിവർ സ്ഥലത്തെത്തി. സമീപത്തെ മരത്തിൽ കയർ കൊണ്ട് ബന്ധിച്ച ബോട്ട് തിങ്കൾ രാവിലെ ജെസിവി ഉപയോഗിച്ച് കരയിൽ കയറ്റിയ ശേഷം കോസ്റ്റു ഗാർഡിന് കൈമാറുമെന്ന് ഡെപ്യൂട്ടി കളക്ടർ സി പ്രേംജി പറഞ്ഞു.