പാക് ഷെല്ലാക്രമണം: ഏഴു പേർക്കു പരിക്ക്
പാക് ഷെല്ലാക്രമണം: ഏഴു പേർക്കു പരിക്ക്
Saturday, September 23, 2017 12:28 PM IST
ജമ്മു: ജമ്മു, പൂഞ്ച്, സാംബ ജില്ലകളിലെ ഗ്രാമങ്ങൾക്കും സൈനിക പോസ്റ്റുകൾക്കും നേരേ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു ബിഎസ്എഫ് ജവാന്മാരും ഒരു കുട്ടിയുമുൾപ്പടെ ഏഴു പേർക്കു പരിക്കേറ്റു. അതിർത്തിയിലെ വെടിനിർത്തൽ കരാർ ലംഘിക്കുന്നതു പാക്കിസ്ഥാൻ പതിവാക്കിയ സാഹചര്യമാണുള്ളത്. ഇതേത്തുടർന്ന് ഒട്ടേറെ ഗ്രാമവാസികൾ വീടുപേക്ഷിച്ച് പോകാൻ നിർബന്ധിതരാവുന്നു.

ജമ്മുവിലെയും സാംബ ജില്ലയിലെയും ഇരുപതിലേറെ ഗ്രാമങ്ങൾ ആക്രമണ ഭീഷണിയിലാണ്. ആർഎസ് പുര സെക്ടറിലെ സാതോവാലി ഗ്രാമത്തിലുള്ള മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാംബയിലെ രാംഗർഹ് സെക്ടറിൽ നടത്തിയ ഷെല്ലാക്രമണത്തിലാണ് ബിഎസ്എഫ് ജവാന്മാർക്കു പരിക്കേറ്റത്. ശക്തമായ ആക്രമണം തുടരുന്ന പൂഞ്ചിൽ ഒരു എട്ടുവയസുകാരനും പരിക്കേറ്റിട്ടുണ്ട്.


ആക്രമണത്തെത്തുടർന്ന് അഞ്ഞൂറോളം ഗ്രാമവാസികളെ പോലീസ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അർണിയ, ആർഎസ് പുര സെക്ടറുകളിൽ നിന്ന് ഇരുപതിനായിരത്തിലേറെ ആളുകളാണ് വീടുവിട്ടു പോയത്.
അതിർത്തിയിലും നിയന്ത്രണരേഖയുടെ സമീപപ്രദേശങ്ങളിലും സെപ്റ്റംബർ 13 മുതൽ 18 വരെ പാക് സൈന്യം തുടർച്ചയായി ആക്രമണം നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.