ഇരുനൂറിലേറെ സാധനങ്ങൾക്കു ജിഎസ്ടി കുറച്ചു
ഇരുനൂറിലേറെ സാധനങ്ങൾക്കു  ജിഎസ്ടി കുറച്ചു
Friday, November 10, 2017 2:19 PM IST
ഗോഹട്ടി: കടുത്ത വിമർശനങ്ങൾക്കൊടുവിൽ ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കിൽ കാര്യമായ മാറ്റത്തിനു കേന്ദ്രം തയാറായി. 28 ശതമാനം നികുതി ഉണ്ടായിരുന്ന 178 സാധനങ്ങളെ 18 ശതമാനം നികുതിയിലേക്കു മാറ്റി. 18 ശതമാനം നിരക്കിൽനിന്ന് 13 ഇനങ്ങളെ 12 ശതമാനം സ്‌ലാബിലേക്കു മാറ്റി. 18 ശതമാനമുണ്ടായിരുന്ന അഞ്ച് ഇനങ്ങളെ അഞ്ചു ശതമാനം സ്‌ലാബിലാക്കി. അഞ്ചു ശതമാനം ഉണ്ടായിരുന്ന ആറ് സാധനങ്ങൾക്കു നികുതി വേണ്ടെന്നുവച്ചു. പുതിയ നിരക്ക് അടുത്ത ബുധനാഴ്ച നടപ്പിലാകുമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അറിയിച്ചു.

ജിഎസ്ടി എന്നാൽ ഗബ്ബർ സിംഗ് ടാക്സ് എന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി പരിഹസിച്ചതും രാജ്യമെങ്ങും ഉയർന്നനികുതിക്കെതിരേ വികാരമുയർന്നതും ഇന്നലത്തെ തീരുമാനത്തിനു പ്രേരകമായി. തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിലെ അന്തരീക്ഷവും ഇതിനു നിമിത്തമായി.

ഇരുനൂറിലേറെ ഇനങ്ങൾക്കു ജിഎസ്ടി കുറച്ചതോടെ നികുതിപിരിവിൽ 25,000 കോടി രൂപയുടെ നഷ്ടമാണു പ്രതീക്ഷിക്കുന്നത്. ഇന്നലെ ഇവിടെ ചേർന്ന ജിഎസ്ടി കൗൺസിലിലാണ് ഈ തീരുമാനങ്ങൾ.

ഭക്ഷണ നികുതി കുറച്ചു ; പഞ്ചനക്ഷത്രമൊഴികെ എല്ലായിടത്തും 5 ശതമാനം

ഹോട്ടലുകളിലെയും റസ്റ്ററന്‍റുകളിലെയും ഭക്ഷണത്തിനുള്ള നികുതി അഞ്ചു ശതമാനമായി കുറച്ചു. ഇപ്പോൾ 18 ശതമാനമാണ്. അഞ്ചായി കുറയുന്പോൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉണ്ടായിരിക്കില്ല. (ഹോട്ടൽ വാങ്ങുന്ന സാധനങ്ങൾക്കു നൽകുന്ന നികുതി ഭക്ഷണനികുതിയുമായി തട്ടിക്കിഴിക്കാൻ പറ്റില്ല). എയർകണ്ടീഷൻഡും അല്ലാത്തതും തമ്മിൽ നികുതിമാറ്റമില്ല. ദിവസം 7500 രൂപ മുറിവാടകയുള്ളതോ ഫൈവ്സ്റ്റാറോ ആയ ഹോട്ടലുകളിൽ ഭക്ഷണത്തിന് 18 ശതമാനം ജിഎസ്ടി തുടരും. അവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടും.
കോംപോസിഷൻ സ്കീം സ്വീകരിക്കുന്ന ഹോട്ടലുകൾ ഭക്ഷണത്തിന് ഒരു ശതമാനം നികുതി അടച്ചാൽ മതി. പക്ഷേ, നികുതി ഉപഭോക്താവിൽനിന്ന് ഈടാക്കാൻ പാടില്ല. വിറ്റുവരവിൽനിന്ന് അടച്ചുകൊള്ളണം. അഞ്ചു ശതമാനം നികുതി അടയ്ക്കുന്നവർക്ക് അത് ബില്ലിൽ നികുതിയായി രേഖപ്പെടുത്തി വാങ്ങാം.

1.5 കോടി രൂപവരെ വിറ്റുവരവുള്ളവർക്കും കോംപോസിഷൻ സ്കീം

ചെറുകിടക്കാർക്കുള്ള കോംപോസിഷൻ സ്കീമിൽ വാർഷിക വിറ്റുവരവ് ഒന്നരക്കോടി രൂപ വരെയുള്ളവർക്കു ചേരാം. അതു രണ്ടു കോടി രൂപയായി പിന്നീട് ഉയർത്തും. നിയമഭേദഗതി ആവശ്യമായതുകൊണ്ട് അത് അല്പം കഴിഞ്ഞേ നടപ്പാകൂ.

കോംപോസിഷൻ സ്കീമിലെ നികുതി എല്ലാ കൂട്ടർക്കും ഒരു ശതമാനമായി കുറച്ചു. ഇതുവരെ വ്യാപാരികൾക്ക് ഒരു ശതമാനം വ്യവസായികൾക്കു രണ്ട്, ഹോട്ടലുകൾക്ക് അഞ്ച് എന്ന നിരക്കിലായിരുന്നു.

തുടക്കത്തിൽ കോംപോസിഷൻ പരിധി 75 ലക്ഷം രൂപയായിരുന്നു. ഒക്ടോബറിലാണ് ഒരു കോടിയാക്കിയത്. ഇനി രണ്ടു ഘട്ടമായി രണ്ടു കോടി രൂപ പരിധിയിലെത്തും.
കോംപോസിഷനിൽ ഉള്ളവർ നികുതി പിരിക്കാൻ പാടില്ല. അവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ഇല്ല.

റിട്ടേണുകൾ കുറയും

ജിഎസ്ടി റിട്ടേൺ സമർപ്പണ തീയതി നീട്ടി; കുറേ വ്യവസ്ഥകൾ ലഘൂകരിച്ചു. റിട്ടേൺ ഫോമുകൾ ലളിതമാക്കാമെന്ന് ഉറപ്പും നൽകി.ഒരു കോടിയിൽ താഴെ വിറ്റുവരവുള്ളവർ മൂന്നുമാസത്തിലൊരിക്കൽ റിട്ടേൺ നല്കിയാൽ മതിയെന്നു ധന സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചു. മറ്റുള്ളവർ എല്ലാ മാസവും ഫയൽ ചെയ്യണം.

അടുത്ത മാർച്ച് വരെ ജിഎസ്ടിആർ 3ബി ഫയൽ ചെയ്യണം. നികുതി അടയ്ക്കാനില്ലാത്തവർക്ക് ഈ ഫോറം കുറേക്കൂടി ലഘൂകരിച്ചു നൽകും.ജിഎസ്ടിആർ-1 ഈ ധനകാര്യവർഷം അടയ്ക്കണം. അതിനുള്ള സമയക്രമം ഇങ്ങനെ:


സെപ്റ്റംബർ 30 വരെയുള്ള ഇടപാടുകളുടെ ഇൻവോയ്സുകൾ ഡിസംബർ 31-നകം.
ഒക്ടോബർ - ഡിസംബറിലേത് ഫെബ്രുവരി 15-നകം.
ജനുവരി - മാർച്ചിലേത് ഏപ്രിൽ 30-നകം.

പിഴ കുറച്ചു

റിട്ടേൺ സമർപ്പിക്കുന്നതു വൈകിയാലുള്ള പിഴ പ്രതിദിനം 200 രൂപയിൽനിന്ന് 50 രൂപയായി കുറച്ചു. നികുതിബാധ്യതയില്ലാത്തവരാണു വൈകിയതെങ്കിൽ പ്രതിദിനം 20 രൂപ അടച്ചാൽ മതി.


നികുതി കുറയുന്ന സാധനങ്ങൾ

28 ശതമാനത്തിൽനിന്നു 18 ശതമാനത്തിലേക്ക്

ഫർണിച്ചർ, മാർബിൾ, ഗ്രാനൈറ്റ്, ടൈലുകൾ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, മൗത്ത് വാഷ്, ക്രീമുകൾ, നെയിൽ പോളിഷ്, സാനിട്ടറി സാമഗ്രികൾ, കൃത്രിമരോമം, തുകൽ വസ്ത്രങ്ങൾ, വിഗ്, കുക്കർ, സ്റ്റൗ, ആഫ്റ്റർ ഷേവ്, ഡീ ഓഡറന്‍റ്, അലക്കുപൊടി, ഷേവിംഗ് റേസർ, ബ്ലെയ്ഡ്, കട്‌ലറി, ച്യൂയിംഗ് ഗം, ചോക്കലേറ്റ്, കാപ്പിപ്പൊടി, കസ്റ്റാർഡ് പൗഡർ, കിടക്ക,വാട്ടർ ഹീറ്റർ, ബാറ്ററികൾ, റിസ്റ്റ് വാച്ചുകൾ, സൺഗ്ലാസ്, ഇലക്‌ട്രിക് വയറും കേബിളും, ട്രങ്ക്,
സ്യൂട്ട്കേസ്, ബാഗ്, ഷാംപൂ, ഹെയർ ക്രീം, ഹെയർ ഡൈ, മേക്കപ് സാധനങ്ങൾ, ഫാൻ,
ലാംപുകൾ, റബർ ട്യൂബ്, മൈക്രോസ്കോപ്പ്, ഇലക്‌ട്രിക്കൽ സാമഗ്രികൾ, ബോർഡുകൾ, പാനലുകൾ, പാർട്ടിക്കിൾ/ഫൈബർ ബോർഡ്, തടിസാധനങ്ങൾ, പ്ലൈവുഡ്, മോട്ടോർ പന്പ്, കംപ്രസർ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ക്ലോക്ക്, പ്രിന്‍റർ, കാർട്രിജ്, മൈക്ക,
ഓഫീസ് ഉപകരണങ്ങൾ, അലൂമിനിയം ഫ്രെയിം/കതക്/ഫർണിച്ചർ, അസ്ഫാൾട്ട്,
സിറാമിക് ഫ്ളോറിംഗ് ബ്ലോക്ക്, പൈപ്പ്, വോൾ പേപ്പർ, അളവു-തൂക്ക യന്ത്രങ്ങൾ,
ഫയർ എക്സ്‌റ്റിംഗ്വിഷർ, ഫോർക് ലിഫ്റ്റ്, മണ്ണുനീക്കൽ യന്ത്രങ്ങൾ, എസ്കലേറ്റർ, കൂളിംഗ് ടവർ, സൗണ്ട് റിക്കാർഡിംഗ് യന്ത്രങ്ങൾ, ടെലിസ്കോപ്, ബൈനോക്കുലർ, തിന്നറുകൾ.

18ൽനിന്ന് 12 ശതമാനത്തിലേക്ക്

കണ്ടൻസ്ഡ് മിൽക്ക്, ശുദ്ധീകരിച്ച പഞ്ചസാര, പാസ്ത, കറിപേസ്റ്റ്, പ്രമേഹരോഗികളുടെ
ഭക്ഷണം, ഒാക്സിജൻ (മെഡിക്കൽ ഗ്രേഡ്), അച്ചടിമഷി, ഹാൻഡ് ബാഗ്, തൊപ്പി, കണ്ണട ഫ്രെയിം, മുള - ചൂരൽ ഫർണിച്ചർ. കൊയ്ത്ത്-മെതിയന്ത്രം.

18ൽനിന്ന് 5 ശതമാനത്തിലേക്ക്

ചട്നി പൊടി, ഫ്ളൈ ആഷ്,ഉരുളക്കിഴങ്ങുപൊടി, ഫ്ളൈ സൾഫർ (ക്രൂഡ് ഓയിലിൽനിന്ന്), പീനട്ട്, റൈസ് ചിക്കി, ചിക്കി, മധുരപലഹാരങ്ങൾ.

28ൽനിന്ന് 18 ശതമാനത്തിലേക്ക്

വെറ്റ്ഗ്രൈൻഡർ, ടാങ്കുകൾ, മറ്റു യുദ്ധവാഹനങ്ങൾ.

12ൽനിന്ന് അഞ്ചിലേക്ക്

ഇഡ്ഡലി-ദോശമാവ്, സംസ്കരിച്ച തുകൽ, കയർ, കയറുൽ പന്നങ്ങൾ, മത്സ്യബന്ധന വല,
ഡെസിക്കേറ്റഡ്, കോക്കനട്ട് പൗഡർ, ഉപയോഗിച്ച വസ്ത്രങ്ങൾ.

നികുതി ഒഴിവാക്കിയത്

ഗ്വാർ പിണ്ണാക്ക്, ഉണക്കിയ പച്ചക്കറി, ചിരട്ട, , ഉണക്കമീൻ, ഫ്രീസറിൽ വച്ച മീൻ,
ഹോപ് കോൺ, ഖന്ദ സാരി പഞ്ച സാര, അരക്കു കൊണ്ടുള്ള വള.

28 ശതമാനം സ്‌ലാബിൽ തുടരുന്നവ

പാൻമസാല, സിഗരറ്റ്, ചുരുട്ട്, പുകയില ഉത്പന്നങ്ങൾ, സോഡ, ശീതളപാനീയങ്ങൾ, കോളകൾ, സിമന്‍റ്, പെയിന്‍റ്, പെർഫ്യൂമുകൾ, എയർകണ്ടീഷണർ, ഡിഷ് വാഷർ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, വാക്വം ക്ലീനർ, കാർ, ഇരുചക്രവാഹനങ്ങൾ, വിമാനം, ഹെലികോപ്റ്റർ, ഉല്ലാസനൗക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.