ശശികലപക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് തുടരുന്നു
ശശികലപക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് തുടരുന്നു
Saturday, November 11, 2017 2:11 PM IST
ചെന്നൈ‍/കടലൂർ: അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയുടെ ബന്ധുക്കളുടേയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാംദിവസമായ ഇന്നലെയും തുടർന്നു. കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശോധനയിൽ വൻതോതിൽ പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് അധികൃതർ പറഞ്ഞു.

ഇന്നലെ ചെന്നൈ, ബംഗളുരൂ, ഹൈദരാബാദ് എന്നിവിടങ്ങൾക്കുപുറമേ തമിഴ്നാട്ടിലെ ഒട്ടേറെ കേന്ദ്രങ്ങളിൽ പരിശോധന നടന്നു. കടലൂരിൽ ശശികലയ്ക്ക് ഉപദേശം നൽകുന്ന ഒരു ജ്യോതിഷിയുടേതുൾപ്പെടെ രണ്ടുവീടുകളിൽ പത്തംഗഅന്വേഷണസംഘം മണിക്കൂറുകളോളം പരിശോധന നടത്തി. ഒരു ജ്വല്ലറിയിലെ രേഖകളും വിശദമായി പരിശോധിച്ചു. മൂന്നുദിവസമായി ആയിരത്തോളം ജീവനക്കാർ 187 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ധനമന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞദിവസം ചെന്നൈയിൽ ജയ ടിവി ഓഫീസിലും ശശികലയുടെ ബന്ധു ടി.ടി.വി. ദിനകരന്‍റെ ഫാം ഹൗസിലും പരിശോധന നടത്തിയിരുന്നു.


പരിശോധന രാഷ് ട്രീയപ്രേരിതമാണെന്നു ദിനകരൻ ആരോപിച്ചു. തന്നെയും ജയിലിൽക്കഴിയുന്ന ശശികലയെയും രാഷ് ട്രീയത്തിൽ നിന്നു പുറത്താക്കാനുള്ള ഗൂഢാലോചനയാണു പരിശോധനയ്ക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.