മിശ്രവിവാഹിതർക്കു കേന്ദ്രത്തിന്‍റെ 2.5 ലക്ഷം
മിശ്രവിവാഹിതർക്കു കേന്ദ്രത്തിന്‍റെ 2.5 ലക്ഷം
Wednesday, December 6, 2017 2:29 PM IST
ന്യൂഡൽഹി: വധൂവരൻമാരിൽ ഒരാൾ ദളിത് വിഭാഗത്തിൽ നിന്നുള്ള മിശ്ര വിവാഹങ്ങൾക്ക് കേന്ദ്ര സർക്കാർ 2.5 ലക്ഷം രൂപ നൽകും. മുൻപ് അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവർക്കു മാത്രമായിരുന്നു ഈ ധനസഹായം ലഭിച്ചിരുന്നത്. മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി ഡോ. അംബേദ്കറുടെ പേരിലുള്ള പദ്ധതി 2013ൽ ആണ് ആരംഭിച്ചത്.

പ്രതിവർഷം 500 ദന്പതികൾക്ക് ഈ തുക എത്തിക്കുകയാണു സർക്കാരിന്‍റെ ലക്ഷ്യം. മിശ്ര വിവാഹിതരാകുന്ന ദന്പതിമാർക്ക് ദാന്പത്യ ജീവിതത്തിന്‍റെ ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ട ിയുള്ളതാണു ധനസഹായം. ഇരുവരുടെയും ആദ്യ വിവാഹം ആയിരിക്കണം. വിവാഹം ഹിന്ദു വിവാഹ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കണം. ധനസഹായത്തിനായി വിവാഹിതരായി ഒരു വർഷത്തിനുള്ളിൽ തന്നെ അപേക്ഷയും നൽകണം.


വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ താഴെയുള്ളവർക്കു മാത്രം 2.5 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കൂ എന്ന നിബന്ധന എടുത്തുമാറ്റിയെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.