ഡൽഹിയിൽ നവജാതശിശു മരിച്ച സംഭവം: സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി
ഡൽഹിയിൽ നവജാതശിശു മരിച്ച സംഭവം: സ്വകാര്യ ആശുപത്രിയുടെ 
ലൈസൻസ് റദ്ദാക്കി
Friday, December 8, 2017 2:04 PM IST
ന്യൂഡൽഹി: നവജാതശിശു മരിച്ചെന്നു വിധിയെഴുതിയിട്ടു പിന്നീടു ജീവനുണ്ടെന്നു കണ്ടെത്തിയ സംഭവത്തിൽ ഷാലിമാർബാഗിലെ മാക്സ് ഹെൽത്ത് കെയർ എന്ന ആശുപത്രിയുടെ ലൈസൻസ് ഡൽഹി സർക്കാർ റദ്ദാക്കി. ആശുപത്രി അധികൃതകർക്കു ഗുരുതര പിഴവ് പറ്റിയതായി കേജരിവാൾ സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.

ആശുപത്രിയിൽ നിലവിലുള്ള രോഗികളുടെ ചികിത്സ തുടരാം. ഇവർക്ക് മറ്റാശുപത്രിയിലേക്കു ചികിത്സ മാറ്റുന്നതിനുള്ള അവസരവും നൽകും. ആശുപത്രിയിൽ പുതിയതായി ആരെയും അഡ്മിറ്റ് ചെയ്യാൻ പാടി ല്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു.

കുറ്റകരമായ അനാസ്ഥ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല. ചട്ടങ്ങൾ തെറ്റിച്ചതിന്‍റെ പേരിൽ ഇതേ ആശുപത്രിക്കു മുൻപും നോട്ടീസ് നൽകിയിട്ടുണ്ട്. കുറ്റകരമായ വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരേ ഡൽഹി മെഡിക്കൽ കൗണ്‍സിൽ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, കുറ്റകരമായ അനാസ്ഥകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും വ്യക്തമാക്കി. നവംബർ 30നാണു ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിൽ വർഷയെന്ന യുവതിക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. അതിൽ പെണ്‍കുഞ്ഞു ജനിച്ചയുടൻ മരിച്ചു.


ആണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടികളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കിയാണു മാതാപിതാക്കൾക്കു കൈമാറിയത്. സംസ്കാര ചടങ്ങിനു തയാറെടുക്കുന്പോഴാണ് ഒരു കുഞ്ഞിന് അനക്കം കണ്ടത്. പീതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനുണ്ടെന്നു വ്യക്തമായി.

കുട്ടിയെ വീണ്ടും ചികിൽസയ്ക്കു വിധേയമാക്കിയെങ്കിലും ബുധനാഴ്ച മരിച്ചു. സംഭവത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ കുട്ടിയുടെ ചികിത്സയ്ക്ക് 50 ലക്ഷം രൂപയുടെ ബിൽ നൽകിയെന്നു കാട്ടി പിതാവ് ആശിഷ് കുമാർ മറ്റൊരു പരാതിയും പോലീസിനു നൽകി. പ്രതിഷേധം രൂക്ഷമായതോടെ ഡോക്ടർമാരായ എം.പി. മേത്ത, വിശാൽ ഗുപ്ത എന്നിവരെ ആശുപത്രി അധികൃതർ പിരിച്ചു വിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.