സുപ്രീംകോടതിയിൽ ഭിന്നിപ്പുണ്ടാക്കിയത് ജഡ്ജി ലോയയുടെ മരണം
സുപ്രീംകോടതിയിൽ ഭിന്നിപ്പുണ്ടാക്കിയത് ജഡ്ജി ലോയയുടെ മരണം
Saturday, January 13, 2018 1:18 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസിനോടുള്ള കടുത്ത വിരോധം തുറന്നു പറഞ്ഞ് പരസ്യമായി രംഗത്തെത്തിയതിനു പിന്നിൽ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബ്രിജ്പാൽ ഹർകിഷൻ ലോയയുടെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളുമാണ്. ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊറാബ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്നതിനിടെ ആയിരുന്നു ലോയയുടെ മരണം. അമിത്ഷായ്ക്കു പുറമേ രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കട്ടാരിയയും കേസിൽ പ്രതിസ്ഥാനത്താണ്.

ജഡ്ജിയുടെ മരണം

സൊറാബ്ദീൻ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബർ ഒന്നിനു പുലർച്ചെയാണു നാഗ്പുരിലെ സർക്കാർ അതിഥി മന്ദിരത്തിൽ ലോയയുടെ മരണം. ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചതും ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റ്മോർട്ടം നടത്തിയതും മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതുമെല്ലാം ജഡ്ജിയുടെ മരണത്തിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന അമിത് ഷായോടു ഹാജരാകണമെന്നു കർശന നിർദേശം നൽകിയിരിക്കെയായിരുന്നു ജഡ്ജി ലോയയുടെ മരണം. ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കാരവൻ മാഗസിൻ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ നിരഞ്ജൻ താക്‌ലെ എഴുതിയ റിപ്പോർട്ടിൽ ലോയയുടെ മരണത്തെ സംബന്ധിച്ചും പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളെ കുറിച്ചും ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി നിരവധി സംശയങ്ങൾ ഉന്നയിച്ചിരുന്നു.

ജഡ്ജി മരിച്ചതിനു പിറ്റേന്നു പുലർച്ചെ അഞ്ചിന് അതിഥിമന്ദിരത്തിൽ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാർദെയാണ് മരണവിവരം ഭാര്യയെയും ബന്ധുക്കളെയും വിളിച്ചറിയിച്ചത്. നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയിൽ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് പറഞ്ഞത്. അവിടെ നിന്നു പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുൻപു മരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയെന്നും ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതി മൃതദേഹം കുടുംബവീടായ ലത്തൂരിലെ ഗടേഗാവിൽ എത്തിക്കുമെന്നുമാണു ലോയയുടെ പിതാവ് ഹർകിഷൻ, സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സരിത മന്ധാനെ എന്നിവരെ ബാർദ അറിയിച്ചത്. നാഗ്പുരിലേക്ക് ചെല്ലേണ്ടെന്നും ഇവരോട് പ്രത്യേകം പറഞ്ഞിരുന്നു.

ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ ഷർമിളയും മകൻ അനൂജും ഭയം കാരണം ഇപ്പോഴും ഒന്നും പുറത്തു പറയാൻ തയാറല്ല.

സൊറാബ്ദീൻ കേസ്

സൊറാബ്ദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഹൈദരാബാദിൽ നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നാണു കേസ്. സംഭവത്തിനു സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തിൽ 2006 ഡിസംബറിൽ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസും സൊറാബ്ദീൻ കേസും ഒരുമിച്ചാക്കാൻ 2013ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളിൽ 15 പേരെ കോടതി വിട്ടയച്ചു. ഇതിൽ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.


കേസിലെ ദുരൂഹതകൾ

അമിത് ഷാ പ്രതിയായിരുന്ന കേസിൽ തുടക്കംമുതൽ ഒത്തുതീർപ്പുകൾ ഉണ്ടായിട്ടുള്ളതായി സംശയം ഉയർന്നിരുന്നു. വിചാരണ സമയത്ത് അമിത് ഷാ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിന്‍റെ പേരിൽ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടർന്നാണ് 2014 ജൂണിൽ ജഡ്ജി ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേൽക്കുന്നത്. കേസിൽ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിനുവേണ്ടി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹിത് ഷാ തന്‍റെ സഹോദരനു നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നൽകിയതായി ലോയയുടെ സഹോദരിയായ അനുരാധ ബിയാനി വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ 31ന് നടന്ന വാദത്തിൽ എന്തുകൊണ്ടാണ് അമിത് ഷാ ഹാജരാകാതിരിക്കുന്നതെന്ന് ജഡ്ജി ലോയ ആരാഞ്ഞിരുന്നു. അമിത് ഷാ സംസ്ഥാനത്തുണ്ടാവുന്ന സന്ദർഭങ്ങളിലൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കണമെന്നു പ്രതിഭാഗം അഭിഭാഷകനോടു ലോയ നിർദേശിക്കുകയും ചെയ്തു. ജസ്റ്റീസ് ലോയയുടെ മരണത്തിനുശേഷം ജഡ്ജി എം.ബി ഗോസാവിയാണ് സൊറാബ്ദീൻ കേസിന്‍റെ വിചാരണ കേൾക്കുന്നതിനായി നിയമിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ പ്രതിഭാഗം വാദം അംഗീകരിച്ച ജഡ്ജി ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു.

പരാതികൾ

മഹാരാഷ്‌ട്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ ബി.ആർ ലോണ്‍ ആണ് ജഡ്ജിയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ജനുവരി എട്ടിന് ബോംബേ ലോയേഴ്സ് അസോസിയേഷൻ ബോംബേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും നൽകിയിട്ടുണ്ട്.

കേസ് സുപ്രീംകോടതിയിൽ

ജഡ്ജി ലോയയുടെ കേസ് ഉൾപ്പടെ മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ചിനു വിടാതെ സുപ്രീംകോടതിയിലെ പത്താംനന്പർ കോടതിയിൽ ജസ്റ്റീസ് അരുണ്‍ മിശ്രയ്ക്കു വിട്ടതിൽ നാലു ജഡ്ജിമാർ പരസ്യമായ പ്രതിഷേധം പങ്കുവെച്ചിരുന്നു. ഇന്നലെ തന്നെയാണ് ജഡ്ജി ലോയയുടെ മരണത്തിൽ മഹാരാഷ്‌ട്ര സർക്കാരിനോട് വിശദീകരണം ആരാഞ്ഞ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് അദ്ദേഹത്തിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതും. ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണം അതീവ് ഗൗരവ വിഷയമാണെന്നും കോടതി ഇന്നലെ നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.