ചന്ദ്രശേഖർ കന്പാർ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ
ചന്ദ്രശേഖർ കന്പാർ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ
Tuesday, February 13, 2018 12:31 AM IST
ന്യൂഡൽഹി: കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖർ കന്പാർ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ. ഹിന്ദി കവി മാധവ് കൗശിക് ഉപാധ്യക്ഷനായും നിർവാഹക സമിതിയിലെ മലയാള ഭാഷാ പ്രതിനിധിയായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാ വർമയും തെരഞ്ഞെടുക്കപ്പെട്ടു. പ്രഫ. ചന്ദ്രശേഖർ കന്പാർ പത്തു വർഷമായി സാഹിത്യ അക്കാദമി എക്സിക്യുട്ടീവ് ബോർഡിൽ പ്രവർത്തിച്ചു വരുന്നു. 2013 മുതൽ ഉപാധ്യക്ഷനായിരുന്നു.

ഭരണം പിടിച്ചെടുക്കാനുള്ള ബിജെപി, സംഘപരിവാർ ആസൂത്രണങ്ങളെ മറികടന്നാണ് കന്പാർ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 56 വോട്ടുകൾ നേടിയാണ് കന്പാർ വിജയിച്ചത്. ബിജെപി, സംഘപരിവാർ പിന്തുണയോടെ മത്സരിച്ച ഒഡിയ എഴുത്തുകാരി പ്രതിഭ റായ് 29 വോട്ടുകളാണ് നേടിയത്. മറ്റൊരു മത്സരാർഥി ബാലചന്ദ്ര നെമാഡെക്ക് നാലു വോട്ടുകളും ലഭിച്ചു. രഹസ്യബാലറ്റിലൂടെ കടുത്ത മത്സരാന്തരീക്ഷത്തിലായിരുന്നു ഇത്തവണത്തെ സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്.


‌സാഹിത്യ അക്കാദമിയിലെ മ ലയാളാ ഭാഷാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാ വർമയെ മറ്റു ഭാഷകളിൽ നിന്നുള്ള അംഗങ്ങളും പിൻതുണച്ചു. ബംഗാളിൽ നിന്നുള്ള അക്ബർ അഹമ്മദ്, ധ്രുവ ജ്യോതി ബോറ എന്നിവരാണു പിന്തുണച്ചത്. ഡോ. എൻ. അജിത് കുമാർ, ബാലചന്ദ്രൻ വടക്കേടത്ത് എന്നിവർ മത്സരിക്കാതിരുന്നതും പ്രഭാവർമയുടെ തെരഞ്ഞെടുപ്പിന് ഗുണം ചെയ്തു.

അക്കാദമി ജനാധിപത്യ സ്വഭാവം നശിപ്പിക്കാനുള്ള ശ്രമം നടന്നതായി പ്രഭാവർമ പറഞ്ഞു. അക്കാഡമിയെ നോമിനേറ്റഡ് സമിതി ആക്കി മാറ്റാനുള്ള നീക്കമാണ് നടന്നത്. പാനൽ നിർത്തി വിജയിപ്പിക്കാനുള്ള ശ്രമം തടഞ്ഞിരുന്നു. എന്നാൽ, അക്കാഡമിയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടു.

അക്കാദമിയുടെ മതനിരപേക്ഷ സ്വഭാവം തകർക്കുമെന്ന സാഹചര്യത്തിൽ അതിനെ ചെറുത്തു നിന്നയാളാണ് കന്പാർ. കന്പാറിനെ ബിജെപി തങ്ങളുടെ ആളാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രഭാ വർമ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.