സ്വയംഭരണ കോളജുകൾക്കു കൂടുതൽ സ്വാതന്ത്ര്യം
Sunday, February 18, 2018 2:31 AM IST
ന്യൂഡൽഹി: പുതിയ കോഴ്സുകൾ തുടങ്ങുന്നത് ഉൾപ്പെടെ സിലബസും ഫീസും നിശ്ചയിക്കാനും സ്വയംഭരണ കോളജുകൾക്കു കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകി യുജിസി. പ്രവർത്തനമികവിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ നിന്നു സ്വയംഭരണ കോളജുകളാക്കി മാറ്റാനുള്ള അപേക്ഷകൾ സ്വീകരിക്കാനും യുജിസി തീരുമാനിച്ചു.

പത്തു വർഷമായി പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ കോളജുകൾക്ക് ഓട്ടോണമസ് പദവിക്കായി അപേക്ഷിക്കാം. ഓട്ടോണമസ് പദവി നൽകാനും പഠനനിലവാരം ഉറപ്പാക്കാനുമുള്ള ചട്ടങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പരിഷ്കരിച്ച ചട്ടം അനുസരിച്ചു സ്വയംഭരണ കോളജുകൾക്ക് പരീക്ഷാ ഫലം പ്രഖ്യാപിക്കാനും പ്രോവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും അധികാരം ഉണ്ടാകും. ഈ സർട്ടിഫിക്കറ്റുകൾ കോളജുകളിൽനിന്നു കിട്ടുന്നതോടെ കാലതാമസം ഒഴിവാകും.

ഓട്ടോണമസ് പദവിക്കായി അപേക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിലിന്‍റെ (നാക്) എ ഗ്രേഡോ കുറഞ്ഞതു മൂന്നു പ്രോഗ്രാമുകൾക്ക് വ്യക്തിഗതമായി നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ നൽകുന്ന 675 സ്കോറോ ലഭിച്ചിരിക്കണം.


ഓട്ടോണമസ് പദവിയുള്ള കോളജുകൾക്ക് ഇനിമുതൽ കേന്ദ്ര സർക്കാരിന്‍റെ സംവരണ നയത്തിനനുസരിച്ച് കോഴ്സുകളുടെ പ്രവേശന മാനദണ്ഡം നിശ്ചയിക്കാം. യുജിസി മാനദണ്ഡങ്ങൾക്കു വിധേയമായി പ്രിൻസിപ്പലിനെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കാം. കൃത്യമായി സർവകലാശാലയെ അറിയിച്ച് പുതിയ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകൾ തുടങ്ങാം. സർവകലാശാലയെ മുൻകൂട്ടി അറിയിക്കാതെ തന്നെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ കോളജിലെ ബന്ധപ്പെട്ട സമിതികളുടെ അംഗീകാരത്തോടെ ആരംഭിക്കാം.

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കോളജിന്‍റെ സീൽ പതിച്ച സർട്ടിഫിക്കറ്റും നൽകാം. സർവകലാശാലയിൽ വിവരം നൽകി നിലവിലുള്ള കോഴ്സുകളുടെ പേരും ഘടനയും മാറ്റാനും ഓട്ടോണമസ് കോളജുകൾക്ക് അധികാരം ഉണ്ടായിരിക്കും എന്നും പുതിയ നിർദേശങ്ങളിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.