ഒരിക്കലും തിരിച്ചടയ്ക്കാതെ...
ഒരിക്കലും തിരിച്ചടയ്ക്കാതെ...
Monday, February 19, 2018 12:55 AM IST
മുംബൈ/ന്യൂഡൽഹി: വജ്രങ്ങൾ വാങ്ങാൻ എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാതെ പുതുക്കിപ്പുതുക്കി സഹസ്രകോടികൾ തട്ടിച്ചു. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്കിനെ (പിഎൻബി) പറ്റിച്ചത് അങ്ങനെ.
ബാങ്കിന്‍റെ വ്യാജസമ്മതപത്രങ്ങൾ ഉപയോഗിച്ചതിലൂടെ ഇത്തരം ഇടപാടുകളിൽ ബാങ്കിനു കിട്ടേണ്ട കമ്മീഷനും ലഭിച്ചില്ല.

വിദേശനാണ്യ വായ്പ

ഇറക്കുമതി ചെയ്യാൻ രൂപയിൽ വായ്പ എടുത്താൽ 10 ശതമാനം പലിശ ഈടാക്കും. അതേ ബാങ്കിന്‍റെ വിദേശ ശാഖയിൽനിന്നു വിദേശകറൻസിയിൽ (ഉദാ: ഡോളർ) വായ്പ എടുത്താൽ പരമാവധി നാലുശതമാനം പലിശയേ വരൂ. ലണ്ടൻ ഇന്‍റർ ബാങ്ക് ഓഫേഡ് റേറ്റ് (ലിബോർ) എന്ന അടിസ്ഥാന പലിശ നിരക്കിനുമേൽ ഒന്നരയോ രണ്ടോ ശതമാനംകൂടി നൽകിയാൽ മതി. ലിബോർ ഒന്നരശതമാനത്തിനടുത്താണ്.

സമ്മതപത്രത്തിന്‍റെ വഴി

ഈ വായ്പ വിദേശ ശാഖയിൽനിന്ന് എടുക്കാൻ നൽകുന്നതാണ് സമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്). ഈ പത്രം ബാങ്കുകളുടെ വാർത്താവിനിമയം നടത്തുന്ന സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേൾഡ്‌വൈഡ് ഇന്‍റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ) വഴിയാണ് അയച്ചുകൊടുക്കുന്നത്. അയയ്ക്കുന്നതിനു മുന്പ് ബാങ്കിന്‍റെ കോർ ബാങ്കിംഗ് സൊലൂഷൻ (സിബിഎസ്) സംവിധാനത്തിൽ വിവരം ചേർത്ത് അപ്പോൾ ലഭിക്കുന്ന ഒരു നന്പർ ചേർക്കേണ്ടതുണ്ട്.
ഇങ്ങനെ സമ്മതപത്രം നൽകുന്നത് 90 ദിവസത്തേക്കാണ്. എന്നാൽ മിക്ക ബാങ്കുകളും ആറുമാസം വരെ അതിനു കാലാവധി നൽകും. അത്രകാലം പലിശ കിട്ടും എന്നതുതന്നെ കാരണം. നീരവിന്‍റെ കാര്യത്തിൽ ഒരുകൊല്ലംവരെ സമ്മതപത്രങ്ങൾ നീട്ടിക്കൊടുത്തിട്ടുണ്ട്.

ബാങ്കിനു കിട്ടുന്നത്

സമ്മതപത്രം നൽകി വിദേശ ശാഖയിൽനിന്നു പണം നൽകുന്ന ബാങ്കിന് എന്താണു നേട്ടം?
ഒന്ന്: വിദേശ ശാഖയിൽ പലിശ.രണ്ട്: സമ്മതപത്രത്തിലെ തുകയുടെ രണ്ടുശതമാനം കമ്മീഷൻ.പിഎൻബിക്ക് ഈ കമ്മീഷൻ ലഭിച്ചില്ല. വായ്പ മറ്റു ബാങ്കുകളുടെ വിദേശ ശാഖകൾ വഴിയായിരുന്നതിനാൽ പലിശയും കിട്ടിയില്ല.

സമ്മതപത്രം അനുവദിക്കാൻ തുല്യ തുകയ്ക്ക് ഈട് വേണമെന്നാണു സാധാരണ വ്യവസ്ഥ. അതുണ്ടായില്ല. ബാങ്കിന്‍റെ വലിയ ഇടപാടുകാർക്ക് തുല്യതുകയുടെ ഈട് എന്ന വ്യവസ്ഥ പലപ്പോഴും നാമമാത്ര ഈട് എന്നതിലേക്കു മാറ്റാറുണ്ട്. ഇടപാടുകാരൻ ബാങ്കിനെ വിട്ടുപോകാതിരിക്കാനാണിത്.

പിഎൻബിയിൽ സംഭവിച്ചത്

സർവീസിൽ ഒരേയൊരു പ്രൊമോഷൻ മാത്രം കിട്ടിയ ആളാണ് തട്ടിപ്പിൽ അറസ്റ്റിലായ പിഎൻബി ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി. 2017-ൽ വിരമിച്ച ഇയാൾ കുറേ വർഷങ്ങളായി സ്ഥലംമാറ്റമോ തസ്തികമാറ്റമോ ഇല്ലാതെ പിഎൻബിയുടെ ബ്രാഡി റോഡ് ശാഖയിൽ ഡെപ്യൂട്ടി മാനേജരായി തുടർന്നു; ഒരു പരാതിയുമില്ലാതെ.പരാതിക്കു കാര്യമില്ല. ഓരോ സമ്മതപത്രം വ്യാജമായി തയാറാക്കി നൽകുന്പോഴും ഷെട്ടിക്ക് നല്ലതുക കമ്മീഷൻ ലഭിച്ചുപോന്നു.


ഷെട്ടി ചെയ്തത്

ചെറിയ തുകയ്ക്കുള്ള ഒരു സമ്മതപത്രം തയാറാക്കും. അതു സിബിഎസിൽ ചേർത്ത് നന്പർ വാങ്ങും. സ്വിഫ്റ്റ് വഴി അയയ്ക്കും. കുറച്ചു കഴിയുന്പോൾ യഥാർഥത്തിൽ വേണ്ട തുകയുടെ സമ്മതപത്രം തയാറാക്കും. ഇതിനു സിബിഎസിൽ നിന്ന് ആദ്യം ലഭിച്ച നന്പർ ചേർത്ത് തിരുത്തിയത് എന്നു പറഞ്ഞ് സ്വിഫ്റ്റിലൂടെ അയയ്ക്കും. വലിയ തുകയുടെ കാര്യം പിഎൻബിയുടെ കണക്കിൽ വരില്ല.

പിഴച്ചത് എവിടെ?

ഇതു സുഗമമായി നടക്കും. വിദേശശാഖ നൽകിയ പണം ഉപയോഗിച്ച് വജ്രം വാങ്ങി ഇന്ത്യയിലെത്തിച്ചു മൂല്യവർധന നടത്തി വിറ്റോ കയറ്റുമതി ചെയ്തോ പണം ഉണ്ടാക്കാം. ബാങ്കിന്‍റെ പണം തിരിച്ചുകൊടുക്കാം. അതു കൃത്യമായി ചെയ്യുന്നതിനു പകരം ഒരേ സമ്മതപത്രം പലവട്ടം ഉപയോഗിച്ചുപോന്നു. അതിനാൽ ബാങ്കിനു പലതവണ ലഭിക്കേണ്ട കമ്മീഷൻ കിട്ടാതെപോയി. ബാങ്കിൽ നാമമാത്രതുക മാത്രം ചേർത്തതുവഴിയും കമ്മീഷൻ കുറഞ്ഞു.

എങ്ങനെയാണ് ഇത് പൊളിഞ്ഞത്? ആർക്കുമറിയില്ല.വജ്രവ്യാപാരത്തിൽ നഷ്‌ടം വന്നതാവില്ല. ചോക്സിയുടെ ഗീതാഞ്ജലി ജെംസിന് സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസം 2327 കോടി രൂപയുടെ വിറ്റുവരവിൽ 34 കോടി അറ്റാദായമുണ്ടായതാണ്. മോദിയുടെ ഫയർസ്റ്റാർ ഇന്‍റർനാഷണലിന് 2016-17 ൽ 14,706 കോടി രൂപയുടെ വിറ്റുവരവിൽ 582 കോടി രൂപ ലാഭമുണ്ടായി.
ഒരു സാധ്യത ഇതാണ്: മോദിയും ചോക്സിയും ആസൂത്രിതമായി പണം വകമാറ്റി വിദേശത്ത് എവിടെയെങ്കിലും നിക്ഷേപിച്ചു. ഒടുവിൽ മുങ്ങി.

"സത്യം' പോലെയോ?

അല്ലെങ്കിൽ ഇവരുടെ കച്ചവടങ്ങൾ നഷ്‌ടത്തിലായിരുന്നു എന്നു കരുതേണ്ടിവരും. അതു മറച്ചുവയ്ക്കാൻ ഓരോ തവണയും കൂടുതൽ തുക വിദേശനാണയ വായ്പയായി എടുത്തുപോന്നിരിക്കാം-നഷ്‌ടകഥ മറച്ചുവയ്ക്കാൻ സത്യം കംപ്യൂട്ടേഴ്സും അമേരിക്കയിലെ എൻ‌റോണും ചെയ്തതുപോലെ.

ഏതാണു വസ്തുത എന്നു വ്യക്തമല്ല. മൂന്നുനാലു തലമുറയായി ഈ ബിസിനസിലുള്ളവരാണ് മോദിയുടെയും ചോക്സിയുടെയും കുടുംബങ്ങൾ. മോദിയുടെ അനുജന്‍റെ ഭാര്യയുടെ അമ്മാവന്മാരാണ് അംബാനി സഹോദരന്മാർ. അനുജന്‍റെ ഭാര്യതന്നെ ഗോവയിലെ അതിസന്പന്നമായ സൽഗാവ്ങ്കർ കുടുംബാംഗം. ചോക്സിയുടെ കുടുംബബന്ധങ്ങളും ചില്ലറയല്ല.
എന്നിട്ടും എങ്ങനെ ഇതു സംഭവിച്ചു?
ദുരൂഹത ശേഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.