ചീഫ് സെക്രട്ടറിക്കു മർദനമേറ്റെന്ന പരാതി: രണ്ട് ആപ് എംഎൽഎമാർ ജുഡീഷൽ കസ്റ്റഡിയിൽ
ചീഫ് സെക്രട്ടറിക്കു മർദനമേറ്റെന്ന പരാതി: രണ്ട് ആപ് എംഎൽഎമാർ  ജുഡീഷൽ കസ്റ്റഡിയിൽ
Thursday, February 22, 2018 1:24 AM IST
ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയിൽവച്ചു മർദനമേറ്റ സംഭവത്തിൽ ആം ആദ്മി പാർട്ടി (ആപ്)യിലെ രണ്ട് എംഎൽഎമാരെ ഒരു ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ഡൽഹി പോലീസിന്‍റെ ആവശ്യം കോടതി തള്ളി. എംഎൽഎമാരായ പ്രകാശ് ജർവാൾ ചൊവ്വാഴ്ച രാത്രിയും അമാനത്തുള്ള ഖാൻ ഇന്നലെയും കീഴടങ്ങി. മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഷെഫാലി ബർണാല ടണ്ടൻ നാളെ ഉച്ചകഴിഞ്ഞ് 3.30നു കേസിൽ വാദം കേൾക്കും.

ചീഫ് സെക്രട്ടറിക്കു മുഖത്ത് പരിക്കേറ്റതായി പറയുന്ന മെഡിക്കൽ റിപ്പോർട്ട് പോലീസിന് കൈമാറിയിരുന്നു. ഇരു ചെവികൾക്കും പിന്നിൽ നീർക്കെട്ടുണ്ടെന്നും കീഴ്ച്ചുണ്ടിന് പരിക്കുണ്ടെന്നുമാണു മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഉപദേശകനായ വി.കെ. ജയിനെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.


സംഭവത്തിൽ ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. ആഭ്യന്തര മന്ത്രാലയം സംഭവത്തിന്‍റെ നിയമവശങ്ങൾ പരിശോധിച്ചു വരികയാണ്. ഐഎഎസ് ഉദ്യോഗസ്ഥർ രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ചയ്ക്കു സമയം തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മാപ്പു പറയണമെന്നു ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് മാക്കൻ ആവശ്യപ്പെട്ടു.പ്രകാശ് ജർവാളും അമാനത്തുള്ള ഖാനും വേട്ടയാടപ്പെടുന്നത് ദളിതനും മുസ്‌ലിമും ആയതിനാലാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. ഇത് ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനുള്ള നീക്കമാണെന്നും പാർട്ടി നേതാവ് അശുതോഷ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.