ജെപിസി അന്വേഷണത്തെ എതിർത്ത് തൃണമൂൽ കോൺഗ്രസ്
ജെപിസി അന്വേഷണത്തെ എതിർത്ത്  തൃണമൂൽ കോൺഗ്രസ്
Thursday, February 22, 2018 1:24 AM IST
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി(ജെപിസി) അന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് തൃണമൂൽ കോൺഗ്രസ്. ജെപിസി അന്വേഷണം വേണെന്ന കോൺഗ്രസിന്‍റെയും ഇടതു പാർട്ടികളുടെയും ആവശ്യത്തെയാണു തൃണമൂൽ എതിർക്കുന്നത്.

ജെപിസി എന്നതു പരിഹാരമല്ലെന്നും സത്യം എത്രയും വേഗം പുറത്തുവരണമെന്നാണു തങ്ങളുടെ ആവശ്യമെന്നും തൃണമൂൽ നേതാവ് ഡെറക് ഒബ്രിയൻ പറഞ്ഞു. കഴിഞ്ഞ മൂന്നു ദശകത്തിനിടെ എട്ടു പ്രധാന ജെപിസി അന്വേഷണങ്ങൾ ഉണ്ടായെന്നും ഇതിൽ മിക്കതും പ്രതിപക്ഷം തള്ളിക്കളയുകയോ അംഗങ്ങൾ ഭിന്നാഭിപ്രായക്കുറിപ്പ് എഴുതുകയോ ചെയ്തതായി ഒബ്രിയൻ പറഞ്ഞു.


ബോഫോഴ്സ് അഴിമതി, ഹർഷദ് മേത്ത കേസ്, 2ജി സ്പെക്‌ട്രം അഴിമതി തുടങ്ങിയവ ഒബ്രിയൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2ജി സ്പെക്‌ട്രം കേസിൽ ജെപിസിയിലെ 12 അംഗങ്ങളിൽ 12 പേരും ഭിന്നാഭിപ്രായക്കുറിപ്പ് എഴുതി. 2013ലെ വിവിഐപി ഹെലികോപ്റ്റർ കേസിൽ അഞ്ചു വർഷമായിട്ടും ജെപിസി റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല-ഒബ്രിയൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.