ജമ്മു കാഷ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
ജമ്മു കാഷ്മീർ സർക്കാരിന്  സുപ്രീംകോടതി നോട്ടീസ്
Tuesday, April 17, 2018 1:37 AM IST
ന്യൂഡൽഹി: കഠുവയിൽ എട്ട് വയസുകാരിയെ കൂട്ടമാനഭംഗം നടത്തിയ കൊലപ്പെടുത്തിയ സംഭവത്തിൽ ജമ്മു- കാഷ്മീർ സർക്കാരിനു സുപ്രീം കോടതിയുടെ നോട്ടീസ്. കേസിന്‍റെ വിചാരണ കാഷ്മീരിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണു കോടതിയുടെ നടപടി. പെണ്‍കുട്ടിയുടെ കുടുംബത്തിനും ഇവരുടെ അഭിഭാഷകയ്ക്കും വേണ്ടത്ര സുരക്ഷ ഉറപ്പ് വരുത്താനും കോടതി സർക്കാരിനോടു നിർദേശിച്ചു.

കേസിന്‍റെ വിചാരണ ഇന്നലെ ജമ്മു കോടതിയിൽ ആരംഭിക്കാനിരിക്കേയാണ് വിചാരണ ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് പിതാവ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ഇരയ്ക്കു വേണ്ടി അഭിഭാഷകർ ഹാജരാകുന്നതിലും അന്വേഷണം തടസപ്പെടുത്താനും ഒരു വിഭാഗം ശ്രമിച്ചതു ചൂണ്ടിക്കാട്ടിയാണു പിതാവ് ഇക്കാര്യം ഉന്നയിച്ചത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെങ്കിലും അന്വേഷണത്തിനും വിചാരണയ്ക്കും കോടതി മേൽനോട്ടം വഹിക്കണമെന്നും പിതാവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു.


എന്നാൽ, കേസിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിയിക്കാൻ നിർദേശിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, കേസ് പരിഗണിക്കുന്നത് ഏപ്രിൽ 27ലേക്കു മാറ്റി.

പിതാവിന്‍റെ ഹർജിക്കൊപ്പം തന്നെയാണ് ഇരയുടെ അഭിഭാഷകയായ ദീപിക സിംഗ് രജാവത്തിന്‍റെ ഹർജിയും ഇന്നലെ കോടതി പരിഗണിച്ചത്. രാവിലെ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച മൂന്നംഗ ബെഞ്ച്, ഉച്ചകഴിഞ്ഞു തന്നെ വാദം കേൾക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.