സ്മൃതിക്ക് ഇനി വാർത്താവിതരണം ഇല്ല; പിയൂഷ് ഗോയലിനു ധനവകുപ്പിന്‍റെ ചുമതല
സ്മൃതിക്ക് ഇനി വാർത്താവിതരണം ഇല്ല; പിയൂഷ് ഗോയലിനു  ധനവകുപ്പിന്‍റെ ചുമതല
Tuesday, May 15, 2018 1:32 AM IST
ന്യൂഡൽഹി: സ്മൃതി ഇറാനിയിൽനിന്നു സുപ്രധാനമായ വാർത്താവിതരണ-പ്രക്ഷേപണ വകുപ്പ് എടുത്തുമാറ്റി. സ്പോർട്സ് മന്ത്രി രാജ്യവർധൻ റാത്തോഡിനാണ് ഇനി ഈ വകുപ്പ്. സ്മൃതി ഇനി ടെക്സ്റ്റൈൽസ് മന്ത്രി മാത്രമായിരിക്കും.റാത്തോഡിനു സ്വ തന്ത്രചുമതലയുള്ള സഹമ ന്ത്രി പദം ലഭിച്ചു.

റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് ധനവകുപ്പിന്‍റെ അധികച്ചുമതല നല്കി. ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കു വൃക്കമാറ്റ ശസ്ത്രക്രിയയെ തുടർന്നു കുറേക്കാലത്തേക്ക് ചുമതലകൾ നിറവേറ്റാൻ പറ്റാത്ത സാഹചര്യത്തിലാണിത്. അൽഫോൻസ് കണ്ണന്താനത്തിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മാറ്റി എസ്.എസ്. അലുവാലിയയ്ക്കു നൽകി. കണ്ണന്താനം ടൂറിസം സഹമന്ത്രിയായി തുടരും. അലുവാലിയയിൽനിന്നു കുടിവെള്ള ശുചീകരണ വകുപ്പ് മാറ്റിയിട്ടുണ്ട്.

ജയ്റ്റ്‌ലി രണ്ടാഴ്ച ആശുപത്രിയിൽ കഴിയണം. എന്നിട്ടും വിശ്ര മം വേണ്ടിവരും. ഏപ്രിൽ ആദ്യം മുതൽ വീട്ടിലിരുന്നാണു ജയ്റ്റ്‌ലി കാര്യങ്ങൾ നിർവഹിച്ചിരുന്നത്.


ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധ്യ 20-ാം തീയതി വരെ അവധിയിലാണ്. അധ്യക്കെതിരേ ഡോ. സുബ്രഹ്മണ്യൻ സ്വാമി പല ആരോപണങ്ങളും ഉന്നയിച്ച പശ്ചാത്തലത്തിലാണ് അവധി ശ്രദ്ധിക്കപ്പെട്ടത്.

മോദി മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുമാറ്റം ഉണ്ടായതു സ്മൃതി ഇറാനിക്കാണ്. വിദ്യാഭ്യാസമുൾപ്പെട്ട മാനവവിഭവശേഷി വികസന മന്ത്രാലയമാണ് 2014-ൽ ലഭിച്ചത്. 2016ൽ വിവാദങ്ങളെ തുടർന്ന് അതിൽനിന്നു മാറ്റി. പകരം ടെക്സ്റ്റൈൽസ് വകുപ്പ് നല്കി. കഴിഞ്ഞവർഷം ജൂലൈയിലാണു വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന്‍റെ അധികച്ചുമതല നല്കിയത്. അതുവരെ ഇപ്പോഴത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനായിരുന്നു ആ വകുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.