പാർക്കിംഗിനെച്ചൊല്ലി കൊലപാതകം: സിദ്ദുവിനെ വെറുതെവിട്ടു
പാർക്കിംഗിനെച്ചൊല്ലി കൊലപാതകം: സിദ്ദുവിനെ വെറുതെവിട്ടു
Wednesday, May 16, 2018 12:36 AM IST
ന്യൂഡൽഹി: പാർക്കിംഗിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ വൃദ്ധനെ കൊലപ്പെടുത്തിയ കേസിൽ മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ് ജ്യോത് സിംഗ് സിദ്ദുവിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. എന്നാൽ, പൊതുസ്ഥലത്ത് ഒരാളെ മർദിച്ചതിൽ 1,000 രൂപ പിഴയടക്കാൻ കോടതി നിർദേശിച്ചു. 30 വർഷം മുന്പ് നടന്ന കേസിൽ ജസ്റ്റീസുമാരായ ജെ. ചെലമേശ്വറും എസ്.കെ കൗളും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്‍റെതാണ് ഉത്തരവ്. കേസിൽ സിദ്ദുവിന്‍റെ കൂട്ടുപ്രതിയും ബന്ധുവുമായ രൂപീന്ദർ സിംഗ് സിദ്ദുവിനെയും വെറുതെവിട്ടിട്ടുണ്ട്.

1988 ഡിസംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പാട്യാലയിലെ റോഡരികിൽ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഗുർണാം സിംഗ് (65) അടക്കമുള്ള മൂന്നുപേരുമായി സിദ്ദുവും ബന്ധുവും വഴക്കിടുകയായിരുന്നു. വഴക്കിനിടെ ഇരുവരുടെയും മർദനമേറ്റ ഗുർണാം സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. കേസിൽ വിചാരണക്കോടതി 1999 സെപ്റ്റംബറിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.


എന്നാൽ, 2006 ഡിസംബറിൽ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദർ സിംഗിനെയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു മൂന്നു വർഷം തടവിനു ചാണ്ഡിഗഡ് ഹൈക്കോടതി ശിക്ഷിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ബിജെപി എംപിയായിരുന്ന സിദ്ദുവിനു എംപി സ്ഥാനം ഒഴിയേണ്ടിയും വന്നു. പിന്നീട് ഹൈക്കോടതി വിധിചോദ്യംചെയ്ത് സിദ്ദു നൽകിയ ഹർജിയിലാണ് ഇന്നലത്തെ സുപ്രിംകോടതി വിധി. ഹർജി പരിഗണിച്ച സുപ്രീംകോടതി നേരത്തെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സിദ്ദുവിനു ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ദു പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.