ചരിത്രം കുറിച്ച ദിവസം: ബിജെപി
ചരിത്രം കുറിച്ച ദിവസം: ബിജെപി
Wednesday, May 16, 2018 1:23 AM IST
ന്യൂഡൽഹി: കർണാടകയിൽ ബിജെപി നേടിയ വിജയം കോണ്‍ഗ്രസിന്‍റെ ഭിന്നിപ്പ് തന്ത്രങ്ങൾക്കു മീതെ നരേന്ദ്ര മോദി സർക്കാരിന്‍റെ വികസന നയങ്ങൾ നേടിയ വിജയമാണെന്നു ബിജെപി. പ്രധാനമന്ത്രി പദം സ്വപ്നം കണ്ടു നടന്ന ചിലരുടെ പ്രതീക്ഷ മങ്ങിയെന്നാണ് രാഹുൽ ഗാന്ധിയെ പരിഹസിച്ചു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. ബിജെപിയെ സംബന്ധിച്ച ഇന്നലത്തെ ദിവസം ചരിത്രം കുറിച്ച ദിവസമാണെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമനും പ്രതികരിച്ചു.

എന്നാൽ, കർണാടകയിൽ സർക്കാർ രൂപീകരിക്കുന്നത് തുലാസിലായപ്പോൾ ബിജെപി കേന്ദ്ര ആസ്ഥാനത്ത് ഉൾപ്പടെ നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച് കേന്ദ്രമന്ത്രിമാർ കൂട്ടത്തോടെ കർണാടകയിലേക്കു തിരിച്ചു. സഖ്യചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പ്രത്യേക വിമാനത്തിലാണ് കർണാടകയിലേക്കു തിരിച്ചത്. പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ് എന്നീ കേന്ദ്രമന്ത്രിമാരും കർണാടകയിലേക്കു നേരത്തേ തിരിച്ചിരുന്നു.


ബിജെപി പ്രസിഡൻറ് അമിത് ഷാ ഉച്ചകഴിഞ്ഞ് മൂന്നിന് ഡൽഹിയിൽ നടത്താനിരുന്ന പത്രസമ്മേളനവും മാറ്റി വച്ചു. വൈകുന്നേരം ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ഓഫീസിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏഴുമണി വരെ എത്തിയിരുന്നില്ല. കർണാടകയിൽ വോട്ടർമാരോട് നരേന്ദ്ര മോദിയും അമിത് ഷായും ട്വിറ്ററിൽ നന്ദി അറിയിച്ചു.

പാർട്ടി പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനായി ആറേമുക്കാലോടെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ബിജെപി ഓഫീസിലെത്തി. പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും എത്തി. ഇതിനോടകം അമിത്ഷായും ബിജെപി ആസ്ഥാനത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.