അധികഭാരത്തിന് ആറിരട്ടി പിഴ
അധികഭാരത്തിന് ആറിരട്ടി പിഴ
Wednesday, June 6, 2018 12:50 AM IST
ന്യൂഡൽഹി: കൈയിൽ കിട്ടിയതെല്ലാം എടുത്ത് ഇനി ട്രെയിൻ യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടാൽ അധിക ഭാരത്തിനു കനത്ത പിഴ നൽകേണ്ടിവരും. അധികഭാരമുള്ള ലഗേജുകൾക്ക് ആറിരട്ടി വരെ പിഴ ഈടാക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. ട്രെയിൻ കംപാർട്ട്മെന്‍റുകളിൽ നിന്നുതിരിയാനിടമില്ലാത്ത വിധം ലഗേജുകൾ നിറയുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി. കുറഞ്ഞ ഭാരം, സുഖയാത്ര (ലെസ് ലഗേജ്, മോർ കംഫർട്ട്) എന്നത് കർശനമായിത്തന്നെ നടപ്പാക്കാനുള്ള നീക്കത്തിലാണ് റെയിൽവേ.

അധിക ഭാരം തടയുന്നതിനുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും യാത്രക്കാർക്ക് ഇതേക്കുറിച്ച് വ്യക്തമായ വിവരമില്ല. ഈ സാഹചര്യത്തിലാണു വിമാന യാത്രയുടെ മാതൃകയിൽ കൈയിൽ കരുതാവുന്ന ലഗേജിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്. ജൂണ്‍ ആദ്യവാരം എല്ലാ റെയിൽവേ സോണുകളിലും ഇതിനായി പ്രത്യേക ബോധവത്കരണം നടത്തുന്നുണ്ട്. റെയിൽവേസ്റ്റേഷനുകളിൽ കനം തോന്നുന്ന പെട്ടികൾ കർശന പരിശോധനയ്ക്കു വിധേയമാകും.

സ്ലീപ്പർ ക്ലാസിൽ ഒരാൾക്കു 40 കിലോയും സെക്കന്‍ഡ് ക്ലാസിൽ 35 കിലോയും ലഗേജ് പ്രത്യേക ഫീസില്ലാതെ കൂടെക്കരുതാം. സ്ലീപ്പർ ക്ലാസിൽ 80 കിലോ വരെയും സെക്കന്‍ഡ് ക്ലാസിൽ 70 കിലോ വരെയും പ്രത്യേക പണമടച്ചും കരുതാം. പണം പാഴ്സൽ ഓഫീസിൽ അടച്ച് രസീത് വാങ്ങണം. അധിക ലഗേജുകൾ കം പാർട്ട്മെന്‍റിൽ കയറ്റാൻ പാടില്ല.


ഇനിയുള്ള യാത്ര ഇങ്ങനെ

* സ്ലീപ്പർ ക്ലാസിൽ ഒരാളുടെ പക്കൽ 80 കിലോ ഭാരം ലഗേജ് ഉണ്ടെങ്കിൽ അധികമുള്ള 40 കിലോയ്ക്ക് 109 രൂപ പാഴ്സൽ ഓഫീസിൽ അടച്ച് അവ ലഗേജ് വാനിൽ കയറ്റണം.  80 കിലോ ഭാരം വരുന്ന വസ്തുക്കളുമായി യാത്രക്കാർക്കുള്ള കംപാർട്ട്മെന്‍റിൽ കയറി പിടിക്കപ്പെട്ടാൽ 654 രൂപ പിഴയൊടുക്കേണ്ടിവരും.

* ഫസ്റ്റ് ക്ലാസ് എസി കംപാർട്ട്മെന്‍റിലെ യാത്രക്കാരന് 70 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.അധിക വസ്തുക്കൾ പ്രത്യേക തുകയടച്ചു കൊണ്ടുപോകാം.

* സെക്കൻഡ് ക്ലാസ് എസി യാത്രക്കാരന് 50 കിലോ ഭാരം സൗജന്യമായും വേറേ 50 കിലോ തുക അടച്ചും കൊണ്ടുപോകാം.

* ട്രങ്ക് പെട്ടികൾ, സ്യൂട്ട്കേസുകൾ, മറ്റു പെട്ടികൾ എന്നിവ പരമാവധി 100 സെന്‍റിമീറ്റർ നീളവും 60 സെന്‍റിമീറ്റർ വീതിയും 25 സെന്‍റിമീറ്റർ ഉയരവും ഉള്ളതായിരിക്കണം. ഈ അളവിൽ കൂടുതലുള്ള പെട്ടികൾ ലഗേജ് വാനിൽ കയറ്റാനേ അനുവാദമുള്ളൂ.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.