അധിക്ഷേപങ്ങൾക്ക് ഇരയാകുന്നത് ഗ്രൂപ്പില്ലാത്തതിനാൽ: പി.ജെ. കുര്യൻ
അധിക്ഷേപങ്ങൾക്ക് ഇരയാകുന്നത് ഗ്രൂപ്പില്ലാത്തതിനാൽ: പി.ജെ. കുര്യൻ
Thursday, June 7, 2018 12:51 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിനുള്ളിൽ ഒരു ഗ്രൂപ്പിന്‍റെയും ഭാഗമല്ലാതിരിക്കുന്നത് കൊണ്ടാണ് തന്‍റെ നേർക്കു വിമർശനങ്ങൾ ഉയരുന്നതെന്ന് പ്രഫ. പി.ജെ കുര്യൻ. ദീർഘകാലം ലോക്സഭ എംപിയും രാജ്യസഭ എംപിയുമായിരുന്ന താൻ ഒരു കാലത്തും അങ്ങോട്ടു ആവശ്യപ്പെട്ടിട്ടല്ല സീറ്റ് ലഭിച്ചിരുന്നത്. വിവിധ മണ്ഡലങ്ങളിലായി ഓരോ തവണയും മത്സരിക്കുന്പോൾ ലഭിച്ച ഭൂരിപക്ഷം കൂടി കണക്കിലെടുത്ത് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ദൗത്യം പാർട്ടി തന്നെ ഏൽപിക്കുകയായിരുന്നു. കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ ഒരു തവണ രാജി വെയ്ക്കുകയും രണ്ടാമത് വീണ്ടും ചുമതല ഏൽക്കുകയും ചെയ്തത് പാർട്ടിയുടെ ആവശ്യപ്രകാരം തന്നെയാണ്.

ഇപ്പോൾ തനിക്കെതിരേ പരസ്യമായി വിമർശനം ഉന്നയിക്കുന്നവർ ഒരു വിധത്തിലുള്ള ത്യാഗങ്ങളും സഹിക്കാതെ വിവിധ പദവികളിൽ എത്തിയവരാണ്. പ്രായത്തിനപ്പുറം പ്രവർത്തി പരിചയവും കഴിവും കൂടി കണക്കിലെടുത്ത് വേണം രാജ്യസഭാംഗത്വം ഉൾപ്പടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ഗ്രൂപ്പുകൾക്ക് വീതം വയ്ക്കുന്ന ഒന്നായി മാറരുത് ഇത്തരം പദവികളെന്നും പി.ജെ. കുര്യൻ പറഞ്ഞു. ത്യാഗം സഹിക്കാതെ എംഎൽഎമാർ ആയവരാണ് തന്നെ വിമർശിക്കുന്നത്. താൻ കോണ്‍ഗ്രസിൽ ഒരു ഗ്രൂപ്പിന്‍റെയും ഭാഗമല്ല. അതു കൊണ്ടാണ് തന്‍റെ നേർക്ക് വിമർശനങ്ങൾ ഉയരുന്നത്. ഇതൊന്നും ഗ്രൂപ്പ് നേതാക്കളുടെ അറിവോടെ അല്ലെന്നു കരുതാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണയും രാജ്യസഭാംഗത്വം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ല. പാർട്ടി എന്തു തീരുമാനിക്കുന്നുവോ അതിനൊപ്പം നിൽക്കും. രാജ്യസഭാ കാലാവധി പൂർത്തിയാകാനിരിക്കേ കേരളത്തിലെ തറവാട്ട് വീടിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇപ്പോഴത്തെ ഒൗദ്യോഗിക വസതിയിലെ പുസ്തകങ്ങൾ ഉൾപ്പടെയുള്ളവ പായ്ക്ക് ചെയ്യാനും തുടങ്ങിയിരുന്നു. രാജ്യസഭ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നു എന്നു വാർത്തകളിൽ പേരു വന്ന ഷാനിമോൾ ഉസ്മാൻ, പി.സി ചാക്കോ എന്നിവർ തികച്ചും ആ പദവിക്ക് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. നേരേമറിച്ച് ഒരിക്കൽ കൂടി മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ താൻ അനുസരിക്കും.


വീണ്ടും രാജ്യസഭയിലേക്കു മത്സരിച്ചു വിജയിച്ചാൽ ഉപാധ്യക്ഷന്‍റെ പദവിക്കു ബിജെപി പിന്തുണ ലഭിക്കുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസും ബിജെപിയും തമ്മിൽ അത്തരത്തിലൊരു ചർച്ച നടത്താൻ പറ്റിയ രാഷ്‌ട്രീയ സാഹചര്യമല്ല ഉള്ളത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കഴിഞ്ഞ തവണ അങ്ങനെയൊരു ചർച്ചയ്ക്ക് സാധ്യതകളും സാഹചര്യങ്ങളും ഉണ്ടായിരുന്നു. ഇന്ന് സ്ഥിതി പാടേ മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആദ്യത്തെ തവണ മാവേലിക്കരയിൽ സ്ഥാനാർഥിയാക്കാൻ പാർട്ടി എടുത്ത തീരുമാനം പോലും ആറോ ഏഴോ മണിക്കൂർ കഴിഞ്ഞാണ് താൻ അറിയുന്നത്. അതു പോലെ നരസിംഹറാവു മന്ത്രിസഭയിൽ രണ്ടാമത് അവസരം ലഭിച്ച വിവരം പ്രധാനമന്ത്രി തന്നെ സത്യപ്രതിജ്ഞ ദിവസത്തിന്‍റെ തൊട്ടു തലേന്ന് ഫോണിൽ അറിയിക്കുകയായിരുന്നു. എന്നിട്ടും, കൃത്യസമയത്ത് വിമാനം ലഭിക്കാതിരുന്നതിനാൽ കേരളത്തിൽ നിന്ന് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്താനായില്ല. പിന്നീട് പ്രത്യേകം നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിലാണു മന്ത്രിയായി ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.