അതിർത്തിയിൽ മോദി സർക്കാരിനു വീഴ്ചപറ്റി: ആന്‍റണി
അതിർത്തിയിൽ മോദി സർക്കാരിനു വീഴ്ചപറ്റി: ആന്‍റണി
Wednesday, July 11, 2018 1:15 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ, ചൈന അതിർത്തികളിലെ ഭീഷണി കൈകാര്യം ചെയ്യുന്നതിൽ എൻഡിഎ സർക്കാർ പരാജയപ്പെട്ടുവെന്നും ചൈനയുമായുണ്ടായ അതിർത്തി സംഘർഷം നീട്ടിക്കൊണ്ടുപോയതിൽ സർക്കാരിനു പിഴവു പറ്റിയെന്നും മുൻ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. ഫ്രാൻസുമായുള്ള റഫാൽ യുദ്ധവിമാന ഇടപാടിൽ സാങ്കേതികവിദ്യ കൈമാറുന്ന സുപ്രധാന വ്യവസ്ഥയിലെ വീഴ്ച ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിർത്തിയിൽ മുന്പും ഇന്ത്യൻ സൈന്യം നടത്തിവന്നിരുന്ന മിന്നലാക്രമണം ഈ സർക്കാർ പരസ്യപ്പെടുത്തിയതിനു ശേഷം സൈനിക താവളങ്ങൾക്കുനേരേ ഉള്ളതടക്കം ഭീകരാക്രമണങ്ങൾ കൂടിയതായി ആന്‍റണി കുറ്റപ്പെടുത്തി. തങ്ങൾ അധികാരത്തിലെത്തിയാൽ പ്രതിരോധ ബജറ്റിൽ മതിയായ തുക വകയിരുത്തുമെന്ന് അവകാശപ്പെട്ടിരുന്ന ബിജെപിയുടെ ഭരണകാലത്ത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വർധനയാണ് ഈ വർഷം ഉണ്ടായത്. യുപിഎ സർക്കാരിന്‍റെ കാലത്ത് പ്രതിരോധ സേനകളുടെയും ഉപകരണങ്ങളുടെയും ആധുനികവത്കരണത്തിൽ വലിയ പുരോഗതി നേടിയിരുന്നതായി അദ്ദേഹം പറഞ്ഞു.

റഫാൽ വിമാന ഇടപാട്, അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാട്, ചൈനീസ് അതിർത്തിയിലെ സംഘർഷം, പാക് അതിർത്തിയിലെ സർജിക്കൽ സ്ട്രൈക്, പ്രതിരോധ ബജറ്റ്, പ്രതിരോധ സഹകരണ കരാറുകൾ തുടങ്ങിയവ മുതൽ വണ്‍ റാങ്ക് വണ്‍ പെൻഷൻ വരെയുള്ള രാജ്യത്തിന്‍റെ പ്രതിരോധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് ദീപികയോട് സംസാരിക്കുകയായിരുന്നു മുൻ പ്രതിരോധ മന്ത്രി. രാജ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണി ഇതാദ്യമായാണ് നാലര വർഷത്തെ എൻഡിഎ സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുന്നത്.

ബഹുമുഖതന്ത്രം വേണം

ഇന്ത്യൻ അതിർത്തിയിലെ സുരക്ഷയ്ക്കും കൂടിവരുന്ന ഭീകരാക്രമണങ്ങൾ തടയുന്നതിനും ബഹുമുഖതന്ത്രം ആവശ്യമാണ്. ഒരു ഭാഗത്ത് സൈനിക നടപടി വേണം. മറുഭാഗത്ത് രാഷ്‌ട്രീയമായ നടപടികളും ആവശ്യമാണ്. നമ്മുടെ സൈനിക ശക്തി തുടർച്ചയായി കൂട്ടണം. യുപിഎ ഭരണകാലത്ത് പാക്, ചൈന അതിർത്തികളിൽ പട്രോളിംഗിനുള്ള സേനാംഗങ്ങളുടെ എണ്ണം മറുഭാഗത്തേതിന് ഏകദേശം തുല്യമായിരുന്നു.

അതിർത്തി കാക്കുന്നതിന് അത്യാധുനിക ഉപകരണങ്ങളും നൽകി. വടക്കു കിഴക്കൻ അതിർത്തിയിൽ പോലും നാം പിന്നിലായില്ല. മുന്പൊക്കെ പാക് അതിർത്തിയിലായിരുന്നു കൂടുതൽ പ്രശ്നം. യുപിഎ കാലത്ത് ചൈനയുമായുള്ള ബന്ധം നിലനിർത്തി. ഇത്തവണ അതിർത്തിയിലെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ എന്തോ പിഴച്ചു. സംഘർഷം ആഴ്ചകളോളം നീണ്ടു. അവസാനം നമ്മുടെ സൈന്യത്തിന്‍റെ മിടുക്കുകൊണ്ടാണ് പഴയ നില പുനഃസ്ഥാപിച്ചത്.
മിന്നലാക്രമണം ആദ്യമായല്ല

സർജിക്കൽ സ്ട്രൈക്കുകൾ ആദ്യമല്ല. എന്നാൽ, മുന്പൊന്നും അതു പരസ്യപ്പെടുത്തിയിരുന്നില്ല. അതു പക്ഷേ സർക്കാരിന്‍റെ സ്വാതന്ത്ര്യമാണ്. എന്നാൽ, സൈനികരുടെ മൃതദേഹത്തോട് അനാദരവ് കാട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ വരുന്പോൾ ഇന്ത്യൻ സൈന്യം മുന്പും വിട്ടുവീഴ്ച ചെയ്യാറില്ല. എപ്പോൾ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യം തീരുമാനിക്കും. അതു നടപ്പാക്കുകയും ചെയ്യും. സൈന്യം ഇത്തരം മിന്നലാക്രമണം പരസ്യപ്പെടുത്താറില്ല.

ഇത്തവണ സർജിക്കൽ സ്ട്രൈക്കിനു ശേഷം എത്ര തവണയാണ് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കപ്പെട്ടത്. പത്താൻകോട്ടും ഉറിയിലും അടക്കം പലതും. അതിർത്തിയിൽ ഭീകരരെയും നുഴഞ്ഞുകയറ്റക്കാരെയും അയയ്ക്കുന്നത് പാക് സൈനിക നയമാണ്. ഇപ്പോൾ ആഭ്യന്തര തലത്തിലും ഭീകരത കൂടിവരികയാണ്. അതിനെ നേരിടാനാണ് ബഹുമുഖതന്ത്രം വേണ്ടത്.


വൈകാത്ത പ്രതിരോധം

യുപിഎ കാലത്ത് റഫാൽ യുദ്ധവിമാന ഇടപാടിൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ കൈമാറ്റം പ്രധാന വ്യവസ്ഥയായിരുന്നു. പണം കൊടുത്താൽ വിമാനം കിട്ടും. പക്ഷ സാങ്കേതികവിദ്യ കൈമാറില്ല. അതിനാലാണ് ഫ്രാൻസിൽനിന്ന് 18 യുദ്ധവിമാനങ്ങൾ നേരിട്ടു വാങ്ങാനും ബാക്കി 108 എണ്ണം ഇന്ത്യയിൽ നിർമിക്കാനും ധാരണയുണ്ടാക്കിയത്. യുപിഎ കാലത്ത് വിമാനങ്ങളുടെ ലൈഫ്സൈക്കിൾ കോസ്റ്റ് സ്വീകാര്യമല്ലെന്നതായിരുന്നു ബിജെപിയുടെ നിലപാട്. അതിനാൽ അന്വേഷണം ഒരു വഴിക്കും മറുവശത്ത് ഇടപാടിന്‍റെ ചർച്ചകളും നടത്താനായിരുന്നു നിർദേശിച്ചത്.

താൻ പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് തീരുമാനങ്ങൾ വൈകിയെന്ന ബിജെപിയുടെ ആരോപണം ആന്‍റണി തള്ളി. അഴിമതിക്കെതിരേ ഞാൻ ജാഗ്രത പുലർത്തിയിരുന്നു. ആരോപണം വന്നാൽ സിബിഐ അന്വേഷണത്തിന് വിടുമായിരുന്നു. ഇസ്രയേൽ, റഷ്യ, സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങളിലെ അഞ്ചു പ്രമുഖ കന്പനികളെ കരിന്പട്ടികയിലാക്കി.

എന്നാൽ ആധുനികവത്കരണം അടക്കം പ്രതിരോധ സേനയുടെ ഒരാവശ്യവും വൈകിച്ചില്ല. മൂലധന നിക്ഷേപം അടക്കം മുഴുവൻ തുകയും ചെലഴിക്കാനായത് ചെറിയ നേട്ടമല്ല. വിമാനം മുതൽ വെടിക്കോപ്പുകൾ കര, നാവിക, വ്യോമ സേനകളുടെ കുറവ് പരമാവധി പരിഹരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. എണ്ണത്തിലെ വർധന സത്യം വെളിവാക്കും. റഷ്യ, ഇസ്രയേൽ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നെല്ലാം സാധനങ്ങൾ വാങ്ങി. എല്ലാ ഫയലുകളും തീർപ്പാക്കുകയും ചെയ്തു.

പ്രതിരോധത്തിനു ഫണ്ടില്ല

പ്രതിരോധ ബജറ്റിൽ മതിയായ വർധന ഇപ്പോഴത്തെ സർക്കാർ വരുത്താതിരുന്നതു നിർഭാഗ്യകരമാണ്. പ്രതിരോധ സേനകൾക്ക് ആവശ്യത്തിനു ഫണ്ട് നൽകുന്നില്ലെന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ തുടർച്ചയായി കുറ്റപ്പെടുത്തിയവരാണ് അവർ. എന്നാൽ, ഇപ്പോൾ മൂലധന ചെലവിൽ ആവശ്യത്തിനു ഫണ്ട് നൽകിയില്ല. യുപിഎയുടെ അവസാന അഞ്ചു വർഷവും എൻഡിഎയുടെ നാലര വർഷവും താരതമ്യം ചെയ്താൽ ബജറ്റ് തുക കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അന്പതു വർഷത്തെ ഏറ്റവും കുറഞ്ഞ വർധനയാണ് ഈ വർഷത്തേത്. വെറും 1.6 ശതമാനം.
പ്രതിരോധമന്ത്രിയായപ്പോൾ ഞാൻ തുടർച്ചയായി ഫണ്ട് ഉയർത്തി. റവന്യു ചെലവുകൾക്കു പുറമേ മൂലധന ചെലവുകൾക്കുള്ള വിഹിതവും കൂട്ടി. ആദ്യമൊക്കെ അനുവദിച്ച തുക മുഴുവൻ ഉപയോഗിക്കാത്തതായിരുന്നു പ്രശ്നം. എന്നാൽ, അവസാന നാലു വർഷത്തിൽ ആധുനികവത്കരണത്തിനടക്കം അനുവദിച്ച മുഴുവൻ തുകയും ഉപയോഗിച്ചു.

പദ്ധതികളിൽ വെള്ളം ചേർത്തു

ഇന്ത്യ എക്കാലവും ആഗോള തലത്തിൽ വലിയ സൈനികശക്തിയായിരുന്നു. അമേരിക്കയും ചൈനയും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും അടക്കം 42-43 രാജ്യങ്ങളുമായി പ്രതിരോധ സഹകരണ കരാറുണ്ടാക്കാനുമായി. സൗദി അറേബ്യയുമായി പോലും കരാർ ഒപ്പുവച്ചു. നാല്പതു വർഷമായി തീരുമാനം എടുക്കാതിരുന്ന വണ്‍ റാങ്ക് വണ്‍ പെൻഷൻ അംഗീകരിച്ചതും തന്‍റെ കാലത്താണ്. ബജറ്റിൽ പ്രഖ്യാപിച്ച് ഉത്തരവും ഇറക്കി. പിന്നീട് വന്ന എൻഡിഎ സർക്കാർ അതു നടപ്പാക്കിയപ്പോൾ പദ്ധതിയിൽ വെള്ളം ചേർത്തു. ഏതു വിമുക്തഭടനും ഇക്കാര്യം പറയും: ആന്‍റണി വിശദീകരിച്ചു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.