വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്: ഓർത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ തള്ളി
Monday, August 6, 2018 9:53 PM IST
ന്യൂഡൽഹി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വൈദികരായ ഏബ്രഹാം വർഗീസ്, ജെയ്സ് കെ. ജോർജ് എന്നിവർ ഉടൻ കീഴ്കോടതിയിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു.

കേസിൽ നടത്തിയ അന്വേഷണത്തിന്‍റെ തത്‌സ്ഥിതി റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാണ് ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ നടപടി. അതേസമയം, വൈദികർക്കു ജാമ്യം നൽകിയാൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുമെന്ന് കേസിൽ കക്ഷിചേർന്ന പരാതിക്കാരി അറിയിച്ചു.

അടുത്ത തിങ്കളാഴ്ചയ്ക്കകം വൈദികർ കീഴടങ്ങുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. കീഴടങ്ങിയതിനുശേഷം ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ രഹസ്യമായി വാദം കേട്ടതിനു ശേഷം പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ കേസിൽ കക്ഷി ചേരാനായി വീട്ടമ്മ നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു. ഇതിനു ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.


ആരോപണമുന്നയിച്ച വീട്ടമ്മയെ സംശയിക്കേണ്ട കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി കോടതിയെ അറിയിച്ചു.

മജിസ്ട്രേറ്റിനു മുന്പാകെ നൽകിയ രഹസ്യമൊഴിയും പരാതിയും തമ്മിൽ പൊരുത്തക്കേടുകളൊന്നുമില്ല. വൈദികർക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, കേസിലെ ഒന്നാം പ്രതിയായ വൈദികൻ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായി വീട്ടമ്മ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച വീഡിയോ തന്‍റെ കൈവശമുണ്ട്. ജാമ്യത്തിലായാൽ ഇവർ ഇത്തരം കാര്യങ്ങളാവും ചെയ്യുകയെന്നും വീട്ടമ്മ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.