ദത്തെടുക്കൽ: തീരുമാനമെടുക്കാൻ ജില്ലാ മജിസ്ട്രേറ്റിന് അധികാരം
Monday, August 6, 2018 10:52 PM IST
ന്യൂഡൽഹി: കുട്ടികളെ ദത്തെടുക്കുന്നതു സംബന്ധിച്ച അപേക്ഷകളിൽ ഇനി മുതൽ ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാം. കോടതികൾ ഇത്തരം അപേക്ഷകളിൽ തീർപ്പു കല്പിക്കാൻ കാലതാമസമെടുക്കുന്നതുമൂലം അനാഥമന്ദിരങ്ങളിലും മറ്റുമായി കുഞ്ഞുങ്ങൾ സമയപരിധിയില്ലാതെ കഴിയേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുന്നതു മുൻനിർത്തിയാണ് ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഈ അധികാരം കൈമാറുന്നത്.

ഇതിനായി ബാലനീതി നിയമം ഭേദഗതി ചെയ്യുന്ന ബിൽ വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മേനക ഗാന്ധി ലോക്സഭയിൽ അവതരിപ്പിച്ചു. വിദേശികളുടെ ദത്തെടുക്കൽ നടപടികളിലെ മാർഗനിർദേശങ്ങളും ബില്ലിലൂടെ ഭേദഗതി ചെയ്യുന്നുണ്ട്.


രണ്ടാഴ്ച മുൻപു വരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ കോടതികളിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട 629 കേസുകൾ ഉത്തരവു കാത്തു കിടക്കുന്നുണ്ടെന്ന് ബില്ല് പാർലമെന്‍റിൽവച്ച് സർക്കാർ വിശദീകരിച്ചു. കോടതികളുടെ അമിത ജോലിഭാരം മൂലം അപേക്ഷകളിൽ തീരുമാനം നീളുന്നത് കുട്ടികളുടെ സംരക്ഷണത്തെ തന്നെയാണ് ബാധിക്കുന്നത്. ദത്തെടുക്കൽ ഉത്തരവിനായി കോടതികളുടെ പരിഗണനയിലുള്ള എല്ലാ കേസുകളും ബന്ധപ്പെട്ട ജില്ല മജിസ്ട്രേറ്റുമാർക്ക് കൈമാറണമെന്നും ബില്ലിൽ നിർദേശിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.