രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം: ബി.കെ. ഹരിപ്രസാദ് പ്രതിപക്ഷ സ്ഥാനാർഥി
Thursday, August 9, 2018 1:13 AM IST
ന്യൂഡൽഹി: ഇന്നു നടക്കുന്ന രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഭരണപക്ഷം. ഭരണപക്ഷ സ്ഥാനാർഥിയായ ഹരിവംശും കർണാടകയിൽനിന്നുള്ള കോണ്‍ഗ്രസ് അംഗം ബി.കെ. ഹരിപ്രസാദും തമ്മിലാണ് മത്സരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കുമായി ഉണ്ടാക്കിയ ധാരണയാണു സർക്കാരിന്‍റെ ആത്മവിശ്വാസം ഉറപ്പിച്ചത്. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നവീൻ പട്നായിക്കിനെ ഫോണിൽ വിളിച്ച് ഡീൽ ഉറപ്പിച്ചു എന്നാണു വിവരം. കരുണാനിധിയുടെ മരണത്തെത്തുടർന്ന്, മൂന്ന് ഡിഎംകെ അംഗങ്ങൾ ഇന്ന് വോട്ടെടുപ്പിൽ പങ്കെടുക്കാനിടയില്ല. ആ നിലയ്ക്ക് ബിജെഡി അംഗങ്ങളുടെ വോട്ടുകൾ നിർണായകമാണ്. സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും പ്രധാനമന്ത്രി നവീൻ പട്നായിക്കിനെ വിളിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് ബിജെഡി അംഗങ്ങൾ വിട്ടുനിന്നിരുന്നു.


245 അംഗങ്ങളുള്ള രാജ്യസഭയിൽ 123 വോട്ടുകൾ വേണം ഒരു സ്ഥാനാർഥിക്കു ജയിക്കാൻ. ഇതിൽ ഏതെങ്കിലും ഘടക കക്ഷികൾ വോട്ടെടുപ്പിൽനിന്നു വിട്ടു നിന്നാൽ ഭൂരിപക്ഷത്തിൽ കാര്യമായ കുറവുണ്ടാകും.

അകാലിദളിന് മൂന്നും, ശിവസേനയ്ക്കു മൂന്നും ബിജു ജനതാദളിന് ഒന്പതും അംഗങ്ങളാണുള്ളത്. വോട്ടെടുപ്പിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ബിജു ജനതാദൾ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കു ദേശം പാർട്ടിയും വൈഎസ്ആർ കോണ്‍ഗ്രസും ഉൾപ്പെടെ പ്രതിപക്ഷ നിരയിൽ 119 ആണ് അംഗബലം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ആം ആദ്മി പാർട്ടിയും മെഹബൂബ മുഫ്തിയുടെ പിഡിപിയും പ്രതിപക്ഷത്തോടൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.