മെഡിക്കൽ വിദ്യാഭ്യാസം അടിമുടി അഴിമതിയിലെന്നു സുപ്രീംകോടതി
മെഡിക്കൽ വിദ്യാഭ്യാസം അടിമുടി അഴിമതിയിലെന്നു സുപ്രീംകോടതി
Thursday, September 13, 2018 12:26 AM IST
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം അടിമുടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മെഡിക്കൽ വിദ്യാഭ്യാസം വെറും കച്ചവടമായി മാറിയിരിക്കുന്നു. ഇക്കാര്യത്തിൽ കോടതി പോലും നിസഹായരാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. കേരളത്തിലെ നാല് മെഡിക്കൽ കോളജുകളിലെ 550 വിദ്യാർഥികളുടെ പ്രവേശനത്തിനെതിരേ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ ഫയൽ ചെയ്ത ഹർജിയിൽ വാദം കേൾക്കുന്പോഴായിരുന്നു ബെഞ്ചിന്‍റെ പരാമർശം. കേസ് ചൊവ്വാഴ്ച വീണ്ടും കേൾക്കും.

മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യക്കെതിരേയും സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. മെഡിക്കൽ കൗണ്‍സിലുമായി ബന്ധപ്പെട്ട് പലതും അറിയാം. എന്നാൽ പരസ്യമായി പറയാൻ കഴിയില്ല. മെഡിക്കൽ കൗണ്‍സിലിന്‍റെ പല പ്രവർത്തനങ്ങളും നീതിയുക്തം അല്ല. ഇതു തടയാൻ എന്തെങ്കിലും ചെയ്യേണ്ടത് ആണ്. മെഡിക്കൽ കൗണ്‍സിലിൽ ചില കരിങ്കാലികൾ ഉണ്ട്. ആരാണെന്ന് പരസ്യമായി പറയുന്നില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. ജഡ്ജിമാർക്ക് വളരെ കുറച്ച് കാലയളവ് മാത്രമേ സുപ്രീംകോടതിയിൽ ലഭിക്കാറുള്ളു. എല്ലാം മനസിലായി വരുന്പോൾ വിരമിക്കാറാകും.

തലവരിപ്പണം ഉണ്ടെന്നത് യാഥാർഥ്യമാണ്. പലിശയ്ക്ക് വായ്പ നൽകാൻ ബാങ്കുകൾ തയാറായി നിൽക്കുന്നുവെങ്കിലും പാവപ്പെട്ട വിദ്യാർഥികൾക്ക് ഇതു ലഭിക്കുന്നില്ല. തൊടുപുഴ അൽ അസർ, വയനാട് ഡി.എം, പാലക്കാട് പി.കെ. ദാസ്, തിരുവനന്തപുരം എസ്.ആർ. മെഡിക്കൽ കോളജുകളിലെ പ്രവേശന നടപടികൾ സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. നാല് കോളജുകൾക്കും ഈവർഷം പ്രവേശനം നടത്താൻ മെഡിക്കൽ കൗണ്‍സിൽ അനുമതി നിഷേധിച്ചു. ഇതിനെതിരേ കോളജുകൾ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിക്കൊണ്ട് പ്രവേശന നടപടികൾ ആരംഭിച്ചു.

ഈസാഹചര്യത്തിലാണ് മെഡിക്കൽ കൗണ്‍സിൽ സുപ്രീംകോടതിയിലെത്തിയത്. കോളജുകളിലെ സൗകര്യങ്ങൾ ഉടനടി പരിശോധിച്ചുകൂടേയെന്ന് കോടതി ചോദിച്ചെങ്കിലും മെഡിക്കൽ കൗണ്‍സിൽ അതിനെ എതിർത്തു. പ്രവേശനം പൂർത്തിയായതായി കോളജുകളും സംസ്ഥാന സർക്കാരും അറിയിച്ചപ്പോൾ, അങ്ങനെയെങ്കിൽ വിദ്യാർഥികൾ പുറത്തുപോകേണ്ടിവരുമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര വാക്കാൽ പരാമർശിക്കുയും ചെയ്തിരുന്നു. കേസ് പരിഗണനയ്ക്കെടുത്തപ്പോൾ തന്നെ കേരളത്തെ ക്കുറിച്ച് കൂടുതലൊന്നും പറയേണ്ട എന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര മാനേജ്മെന്‍റുകൾക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേയോട് പറഞ്ഞത്. കേരളത്തിലെ മെഡിക്കൽ പ്രവേശനം മാതൃകാപരമാണെന്നായിരുന്നു സാൽവേയുടെ വാദം.


എല്ലാ സീറ്റുകളിലേക്കും സർക്കാർ ആണ് പ്രവേശനം നടത്തുന്നത്. സർക്കാർ നിശ്ചയിക്കുന്ന ഫീസിൽ ആണ് വിദ്യാർഥികളെ പഠിപ്പിക്കുന്നത്. സ്വകാര്യ കോളജ് ആണെങ്കിലും എല്ലാം നിയന്ത്രിക്കുന്നത് സർക്കാർ ആണ്. മറ്റ് ഒരു സംസ്ഥാനത്തും ഇതുപോലെ ഒരു വ്യവസ്ഥ ഇല്ലെന്നും സാൽവേ വാദിച്ചു. എന്നാൽ, കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് തങ്ങൾക്കറിയാമെന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്രയുടെ പ്രതികരണം. ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാർഥികളെ കോടതി പുറത്താക്കി. കോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ട് വന്നു. എന്നിട്ട് ആ ഓർഡിനൻസ് സംരക്ഷിക്കാൻ രാജ്യത്തെ മികച്ച അഭിഭാഷകരെ ഇറക്കി. ഇതൊക്കെ അറിയാമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര തുറന്നടിച്ചു.

കേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദുരിതം നിറഞ്ഞതാണെന്നും വിദ്യാർഥികൾ ആകെ ഭീതിയിലാണെന്നും മറ്റൊരിടത്തെ കേസായിരുന്നെങ്കിൽ താനിങ്ങനെ വാദിക്കില്ലായിരുന്നെന്നും ഹരീഷ് സാൽവേ പറഞ്ഞു. എന്നാൽ, പ്രളയം വേറെ അടിസ്ഥാന സൗകര്യങ്ങൾ വേറെ എന്നായിരുന്നു മെഡിക്കൽ കൗണ്‍സിലിന് വേണ്ടി ഹാജരായ വികാസ് സിംഗ് പറഞ്ഞത്. ആരോപണ വിധേയരായ നാലു കോളജുകളും പ്രളയ ബാധിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.