ഹാരിസണ്‍സിന്‍റെ ഭൂമി ഏറ്റെടുക്കൽ: സർക്കാരിന്‍റെ അപ്പീൽ സുപ്രീംകോടതി തള്ളി
ഹാരിസണ്‍സിന്‍റെ ഭൂമി ഏറ്റെടുക്കൽ:  സർക്കാരിന്‍റെ അപ്പീൽ സുപ്രീംകോടതി തള്ളി
Tuesday, September 18, 2018 12:23 AM IST
ന്യൂഡൽഹി: ഹാരിസണ്‍സ് മലയാളം കന്പനിയുടെ വിവിധ പ്ലാന്‍റേഷനുകളിലുള്ള 38000 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള കേരള സർക്കാരിന്‍റെ നീക്കത്തിനു സുപ്രീംകോടതിയിൽ നിന്നു തിരിച്ചടി. ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ ഓഫീസറുടെ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ കോടതി തള്ളി. ഉടമസ്ഥാവകാശം നിശ്ചയിക്കാൻ സ്പെഷൽ ഓഫീസർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ച് ശരിവച്ചു.

ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച നടപടികൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേരള ഭൂസംരക്ഷണ നിയമ പ്രകാരം സ്പെഷൽ ഓഫീസർക്ക് കോടതിയുടെ അധികാരങ്ങളുണ്ടെന്നായിരുന്നു സർക്കാരിന്‍റെ വാദം. അതിനാൽ ഭൂമിയുടെ കൈവശാവകാശ കാര്യത്തിൽ ഓഫീസർക്ക് തീരുമാനമെടുക്കാനാകും.

ഹാരിസണ്‍സ് കന്പനിയുടെ പൂർവ കന്പനി ഇന്ത്യൻ കന്പനി നിയമ പ്രകാരമല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വതന്ത്ര തിരുവിതാംകൂറിൽ ഭൂമി കൈവശം വയ്ക്കാൻ കന്പനിക്ക് അധികാരമുണ്ടായിരുന്നില്ല. ഇപ്പോൾ ഉടമസ്ഥാവകാശം തെളിയിക്കാൻ ഹാരിസണ്‍സ് കന്പനി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യനിയമ പ്രകാരം ഈ ഭൂമിയുടെ അവകാശം സർക്കാരിനുള്ളതാണെന്നും സർക്കാർ വാദിച്ചു.


എന്നാൽ, സർക്കാരിന്‍റെ വാദങ്ങൾ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. ഉടമസ്ഥാവകാശം നിർണയിക്കാനുള്ള അധികാരം സ്പെഷൽ ഓഫീസർക്കില്ലെന്നും സിവിൽ കോടതിക്കു മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 38,000 ഏക്കറിന്‍റെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ സിവിൽ കോടതിയെ സമീപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീംകോടതി, സർക്കാർ സമർപ്പിച്ച അപ്പീൽ പ്രാഥമിക വാദത്തിൽ തന്നെ തള്ളിക്കളയുകയും ചെയ്തു.

പാട്ടക്കരാർ റദ്ദാക്കിയാണ് 38,000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടിയെടുത്തത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നിയമിച്ച സ്പെഷൽ ഓഫീസർ രാജമാണിക്യത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്. വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍സ് ഭൂമി കൈവശം വച്ചിട്ടുള്ളതെന്നും സ്വാതന്ത്ര്യത്തിനു ശേഷം വിദേശകന്പനികളുടെ ഭൂമി രാജ്യത്തിന്‍റെ സ്വത്തായി മാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.