റഫാൽ: അന്വേഷണത്തിനു വഴങ്ങാത്തത് പലതും മറയ്ക്കാനുള്ളതിനാൽ-ആന്‍റണി
റഫാൽ: അന്വേഷണത്തിനു വഴങ്ങാത്തത് പലതും മറയ്ക്കാനുള്ളതിനാൽ-ആന്‍റണി
Wednesday, September 19, 2018 12:12 AM IST
ന്യൂഡൽഹി: റഫാൽ വിമാന അഴിമതി വിവാദം കൊഴുക്കുന്നു. റഫാൽ ഇടപാടിനെതിരേ ആഞ്ഞടിച്ച് മുൻപ്രതിരോധമന്ത്രി എ.കെ. ആന്‍റണിയും പ്രതിരോധിച്ച് പ്രതിരോധ മന്ത്രി നിർമല സീതാരാമനും.

റഫാൽ ഇടപാടിൽ പലതും മറയ്ക്കാനുള്ളതിനാലാണു സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണത്തിന് എൻഡിഎ സർക്കാർ വഴങ്ങാത്തതെന്ന് ആന്‍റണി ആരോപിച്ചു. വഴിവിട്ടുള്ള ഇടപാടിലൂടെ കേന്ദ്രസർക്കാർ രാജ്യസുരക്ഷ അപകടത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുപിഎ സർക്കാർ തീരുമാനിച്ചതിലും വില കുറച്ചാണു വിമാനം വാങ്ങിയെന്ന നരേന്ദ്ര മോദി സർക്കാരിന്‍റെ അവകാശവാദം ശരിയെങ്കിൽ 126 യുദ്ധവിമാനങ്ങൾ അത്യാവശ്യമായിരുന്നിട്ടും 36 എണ്ണമാക്കി കുറച്ചത് എന്തിനാണെന്ന് പറയണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
എന്നാൽ ജെപിസി അന്വേഷണം നടത്തില്ലെന്നും പറയാനുള്ളത് പാർലമെന്‍റിൽ പറഞ്ഞതാണെന്നും നിർമല സീതാരാമൻ പിന്നാലെ വ്യക്തമാക്കി.

പ്രതിരോധ വിമാനങ്ങളും മറ്റും വാങ്ങുന്നതിനായുള്ള ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലിനു (ഡിഎസി) മാത്രമാണ് എത്ര വിമാനങ്ങൾ വാങ്ങണമെന്ന് തീരുമാനിക്കാൻ അധികാരമുള്ളതെന്ന് ആന്‍റണി ചൂണ്ടിക്കാട്ടി. പ്രതിരോധ മന്ത്രി അധ്യക്ഷനും കര, നാവിക, വ്യോമ സേനാ മേധാവികളും പ്രതിരോധ സെക്രട്ടറി, പ്രതിരോധ എക്സ്പെൻഡിച്ചർ സെക്രട്ടറി, ഡിആർഡിഒ തലവൻ, കോസ്റ്റ് ഗാർഡ് തലവൻ, ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി എന്നിവർ അംഗങ്ങളുമായുള്ള ഡിഎസിക്കു മാത്രമേ പ്രതിരോധ നടപടിക്രമം അനുസരിച്ച് തീരുമാനം എടുക്കാനാകൂ.

ഡിഎസി അറിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ 126നു പകരം 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത് എങ്ങനെയാണ്. നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആന്‍റണി പറഞ്ഞു.

126 പോർവിമാനങ്ങൾ കൂടി വളരെ അത്യാവശ്യമാണെന്ന് 2010ൽ വ്യോമസേന ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് കന്പനിയായ ഡസോയുമായി ചർച്ച തുടങ്ങിയത്. അത്യാധുനിക സാങ്കേതികവിദ്യ കൂടി കിട്ടാനായിരുന്നു പ്രയാസം. പൊതുമേഖല വിമാന കന്പനിയായ എച്ച്എഎല്ലുമായി സാങ്കേതികവിദ്യ കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളിലെ ചർച്ചയാണ് യുപിഎ കാലത്ത് അവസാന ഘട്ടത്തിൽ എത്തിയത്.

ഇതിനിടെ മുതിർന്ന ബിജെപി നേതാവ് അടക്കമുള്ളവർ കരാറിൽ അഴിമതിയുടെ സംശയം ഉന്നയിച്ചുവെന്ന് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ പേരെടുത്തു പറയാതെ ആന്‍റണി പറഞ്ഞു. അതിനാൽ കരാർ ഒപ്പിടുന്നതിനു കാലതാമസം നേരിട്ടു. പക്ഷേ കരാറിനായുള്ള നീക്കുപോക്ക് ചർച്ച തുടരാനാണ് ഫയലിൽ എഴുതിയത്. ഇതുപോലും മറച്ചുവച്ചാണ് ഇപ്പോഴത്തെ പ്രതിരോധ മന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. യുപിഎ കാലത്തെ ചർച്ചകൾ റദ്ദാക്കാതെയാണ് മോദി നേരിട്ടു കരാറിന് അംഗീകാരം നൽകിയത്. സാങ്കേതിക വിദ്യ കൈമാറ്റം ഇല്ലാതെയും എച്ച്എഎല്ലിനെ ഒഴിവാക്കിയുമുള്ള കരാർ തെറ്റാണ്.


ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡിന് വിമാനം നിർമിക്കാൻ അറിയില്ലെന്ന നിർമല സീതാരാമന്‍റെ പ്രസ്താവന പൊതുമേഖലാ സ്ഥാപനത്തെ അപമാനിക്കുന്നതാണെന്ന് ആന്‍റണി വിമർശിച്ചു. എച്ച്എഎല്ലിനു മാത്രമാണ് രാജ്യത്ത് വിമാനം നിർമിക്കാൻ കഴിയുന്നത്. സുഖോയ്, മിഗ് എന്നിവ അടക്കം 4,060 വിമാനങ്ങൾ നിർമിച്ച കന്പനിയാണിതെന്നും മുൻ പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.


ജെപിസി അന്വേഷണമില്ല: നിർമല

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് ജെപിസി അന്വേഷണം നടത്തില്ലെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഇതു സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും പാർലമെന്‍റിൽ ഉത്തരം നൽകിയിട്ടുണ്ടെ ന്ന് നിർമല പറഞ്ഞു. എ.കെ. ആന്‍റണി പത്രസമ്മേളനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു നിർമലയുടെ മറുപടി.

ആന്‍റണി മുതിർന്ന നേതാവാണ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനെക്കുറിച്ച് അദ്ദേഹത്തിനു ധാരണയുണ്ട്. യുദ്ധവിമാനത്തിന്‍റെ വില പാർലമെന്‍റിനെ ഞങ്ങൾ അറിയിച്ചതാണ്. എന്നാൽ 126 വിമാനങ്ങൾ വാങ്ങാനിരുന്നതിനെക്കുറിച്ച് ആന്‍റണി നടത്തിയ പരാമശങ്ങൾ തെറ്റാണ്.

കരാറിൽ ഉറപ്പുണ്ടായിരുന്നെങ്കിൽ യുപിഎ സർക്കാരിന് അതുമായി മുന്നോട്ടു പോകാമായിരുന്നല്ലോ. പ്രധാനമന്ത്രി മോദി ഒറ്റയ്ക്കല്ല റഫാൽ കരാർ തീരുമാനിച്ചത്. പ്രധാനമന്ത്രി 2015 ഏപ്രിലിൽ ഫ്രാൻസിൽ നടത്തിയത് പ്രാഥമിക ചർച്ചയാണ്. സുരക്ഷാകാര്യ മന്ത്രിതല സമിതി പരിശോധിച്ച് 2016 സെപ്റ്റംബറിൽ മാത്രമാണ് കരാർ ഒപ്പിട്ടത്. യുപിഎ തീരുമാനിച്ചതിലും ഒൻപതു ശതമാനം കുറച്ചാണ് കരാർ ഉറപ്പിച്ചതെന്നും നിർമല അവകാശപ്പെട്ടു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.