വേദി പങ്കിട്ട് അഖിലേഷും മുലായവും
വേദി പങ്കിട്ട് അഖിലേഷും മുലായവും
Monday, September 24, 2018 12:12 AM IST
ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവും മകനും പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും വീണ്ടും അടുക്കുന്നു. ഡൽഹി ജന്ദർമന്തറിൽ നടത്തിയ സൈക്കിൾ റാലിക്കായി ഇരുവരും ഒരു വേദിയിൽ എത്തിയതോടെ അണികളുടെ ആവേശം ഇരട്ടിച്ചു.

അതേസമയം, മുലായത്തിന്‍റെ മനംമാറ്റത്തിലൂടെ കഷ്ടത്തിലായത് അദ്ദേഹത്തിന്‍റെ സഹോദരനും പാർട്ടിയുടെ മുതിർന്ന നേതാവുമായ ശിവപാൽ യാദവാണ്. അഖിലേഷ് യാദവുമായി ഇടഞ്ഞ് സമാജ്‌വാദി സെക്യുലർ മോർച്ച രൂപീകരിക്കാൻ ശിവലാൽ യാദവിന് താങ്ങും തണലുമായി നിന്നത് മുലായം സിംഗ് തന്നെയായിരുന്നു.


ഡൽഹിയിൽ നടന്ന റാലിയിൽ സംഘടനാ പ്രശ്നങ്ങളേക്കുറിച്ച് മുലായവും അഖിലേഷും മൗനംപാലിച്ചു. ഉത്തർപ്രദേശിൽ അധികാരത്തിലെത്തുന്നതിനു കഠിനാധ്വാനം ചെയ്യാൻ പ്രവർത്തകരോട് നിർദേശിക്കുകയായിരുന്നു മുലായം. ഡൽഹിയിൽ ശക്തമായ സാന്നിധ്യമാകാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കൾ അഴിമതിരഹിതരായിരിക്കണമെന്നും കർഷകരുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങൾക്കു പ്രാമുഖ്യം നൽകണമെന്നും മുലായം പ്രവർത്തകരോടു നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.