കരാറിൽ കള്ളമില്ലെന്നു ജയ്റ്റ്‌ലി ; റഫാൽ കരാർ റദ്ദാക്കില്ല
കരാറിൽ കള്ളമില്ലെന്നു ജയ്റ്റ്‌ലി ; റഫാൽ കരാർ റദ്ദാക്കില്ല
Monday, September 24, 2018 12:13 AM IST
ന്യൂഡൽഹി: റഫാൽ ഇടപാടിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിലവിലുള്ള കരാർ പൂർണമായും സുതാര്യമാണെന്നും റദ്ദാക്കേണ്ട കാര്യമില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. റഫാൽ വിമാനങ്ങൾ ഉയർന്ന വിലയ്ക്കാണോ കുറഞ്ഞ വിലയ്ക്കാണോ വാങ്ങിയതെന്ന കാര്യം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണു പരിശോധിക്കേണ്ടത്. മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വാ ഒളാന്ദും രാഹുൽ ഗാന്ധിയും ചേർന്ന് ആസൂത്രണം ചെയ്തതാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും ജയ്റ്റ്‌ലി ആരോപിച്ചു.

ദിവസങ്ങൾക്കുള്ളിൽ ഫ്രാൻസിൽനിന്ന് ഒരു ബോംബ് പൊട്ടാനുണ്ടെന്ന് ഓഗസ്റ്റ് 30നു രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരേ ആസൂത്രണം ചെയ്ത വിവാദമാണ് ഇതെന്നുള്ളതിന്‍റെ തെളിവാണിത്. റഫാൽ കരാറിൽ രണ്ടു രാജ്യത്തെയും പ്രതിപക്ഷ നേതാക്കൾ ഒരു ശബ്ദത്തിൽ സംസാരിക്കുന്നതു യാദൃച്ഛികമല്ലെന്നും ജയ്റ്റ്‌ ലി പറഞ്ഞു.


കൂടിയ വിലയ്ക്കാണോ വിമാനങ്ങൾ വാങ്ങിയതെന്ന കാര്യം സി.എ.ജിയാണ് പരിശോധിക്കേണ്ടത്. സുരക്ഷ മുൻനിർത്തി വിമാനങ്ങളുടെ വില ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് സംശയങ്ങളുണ്ടെ ങ്കിൽ സിഎജിയെ സമീപിക്കാമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

2004 മുതൽ 2014 വരെ ഇന്ത്യ ഭരിച്ച യുപിഎ സർക്കാരാണ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാരെന്ന് ആരോപിച്ച ജയ്റ്റ്‌ലി,മോദി സർക്കാർ അഴിമതിമുക്തമായാണു പ്രവർത്തിക്കുന്നതെന്നും അവകാശപ്പെട്ടു. രാജ്യത്തു ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിലെല്ലാം മൗനം പാലിക്കുന്ന നരേന്ദ്രമോദി മൗനം അവസാനിപ്പിച്ച് മറുപടി പറയണമെന്നു രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.