റഫാൽ കരാർ: മോദിക്കെതിരേ വീണ്ടും രാഹുൽ
റഫാൽ കരാർ: മോദിക്കെതിരേ വീണ്ടും രാഹുൽ
Tuesday, September 25, 2018 12:28 AM IST
അമേത്തി(യുപി): രാജ്യത്തിന്‍റെ ചൗക്കിദാർ(കാവൽക്കാരൻ)ആയ നരേന്ദ്ര മോദി രാജ്യത്തെ പട്ടിണിപ്പാവങ്ങളിൽനിന്നു പണം പിടിച്ചുവാങ്ങി അനിൽ അംബാനിക്കു കൊടുത്തുകൊണ്ടിരിക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.

ഫ്രാൻസുമായുള്ള റഫാൽ യുദ്ധവിമാന കരാറിന്‍റെ തുക വെളിപ്പെടുത്താൻ മോദി തയാറല്ല. ദരിദ്രരുടെയും രക്തസാക്ഷികളുടെയും ജവാന്മാരുടെയും പോക്കറ്റിൽകിടന്ന 20,000 കോടി രൂപ പിടിച്ചുവാങ്ങി അംബാനിയുടെ പോക്കറ്റിൽ ഇട്ടുകൊടുത്തത് എന്തിനായിരുന്നുവെന്നു മോദി വ്യക്തമാക്കണം. റഫാൽ കരാറിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഫ്രഞ്ച് മുൻ പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് നടത്തിയത്.


കരാർ അംബാനിക്കു ലഭിച്ചതെങ്ങനെയാണ്? കരാറുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ വാഗ്വാദം നടന്നപ്പോൾ തന്‍റെ കണ്ണിൽനോക്കാൻ മോദിക്കു ധൈര്യമില്ലായിരുന്നു. ശതകോടീശ്വരന്മാരായ അനിൽ അംബാനിയും വിജയ് മല്യയും ലളിത് മോദിയുമാണ് സർക്കാരിന്‍റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.