പിന്നോക്ക വിഭാഗങ്ങൾക്കു സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം
Wednesday, September 26, 2018 12:28 AM IST
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗം ഉൾപ്പെടെ പിന്നോക്ക വിഭാഗങ്ങൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഇതിനുള്ള നടപടികളെടുക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി കഴിഞ്ഞ ശനിയാഴ്ച യോഗം ചേർന്നിരുന്നു.

വിവിധ പിന്നോക്ക വിഭാഗങ്ങൾ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങളിലേക്കു നീങ്ങുതോടെയാണ് മുൻകരുതലെന്ന നിലയിൽ സ്വാകാര്യമേഖലയിയിൽ ഈ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിലവസരം ഒരുക്കാൻ സർക്കാർ ശ്രമിക്കുന്നത്.

പിന്നോക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം ഏർപ്പെടുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി യുപിഎ സർക്കാരിന്‍റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി ഏഴുതവണ യോഗം ചേർന്നിരുന്നു. എന്നാൽ, മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ സമിതി ചേരുന്ന ആദ്യ യോഗമാണ് കഴിഞ്ഞ ശനിയാഴ്ച നടന്നത്.


യോഗത്തിൽ പട്ടികജാതി, പട്ടികവർഗ ആധിക്യമുള്ള 2,200 ഗ്രാമങ്ങളുടെ പട്ടിക സർക്കാർ തയാറാക്കി അവതരിപ്പിച്ചു. ഈ ഗ്രാമങ്ങളെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ദത്തെടുക്കുകയും തൊഴിൽ പരിശീലനം നൽകുകയും ചെയ്യാം.

പിന്നീട് ഓരോ സ്ഥാപനങ്ങളിലും ഇവിടെ നിന്നു പരിശീലനം പൂർത്തിയായവരെ നിയമിക്കുകയും ചെയ്യാം. ഇതിനു പുറമേ വിദ്യാർഥിക്കു സ്കോളർഷിപ്പുകളും പ്രവർത്തി പരിചയ പദ്ധതികളും നടപ്പാക്കുന്നതിനും സ്വകാര്യമേഖലയെ ക്ഷണിക്കാനുമാണ് സർക്കാർ പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.