റഫാൽ: നിർമല സീതാരാമൻ ഫ്രഞ്ച് പ്രതിരോധമന്ത്രിയെ കാണും
റഫാൽ: നിർമല സീതാരാമൻ ഫ്രഞ്ച് പ്രതിരോധമന്ത്രിയെ കാണും
Wednesday, September 26, 2018 12:28 AM IST
ന്യൂഡൽഹി: റഫാൽ വിമാന ഇടപാടിൽ വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ അടുത്ത മാസം ഫ്രഞ്ച് പ്രതിരോധമന്ത്രിഫ്ളോറൻസ് പാർലിയുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 12ന് പാരീസിലെത്തുന്ന നിർമല ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായും കൂടിക്കാഴ്ച നടത്തും.

ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് നിർമല പാരീസിലേക്കു പോകുന്നത്. ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷനിൽ നിന്ന് റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിനെ ചൊല്ലി രാജ്യത്തു വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചകൾ നിർണായകമാണ്.

അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ റഫാൽ കരാറിന്‍റെ ഭാഗമാക്കിയത് ഇന്ത്യൻ സർക്കാരിന്‍റെ നിർദേശപ്രകാരമാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് പറഞ്ഞിരുന്നു. എന്നാൽ, ഫ്രഞ്ച് സർക്കാരിന് ഇതിൽ പങ്കില്ലെന്ന് അവർ വിശദീകരിച്ചിരുന്നു. ദസോ ഏവിയേഷൻ തങ്ങളുടെ ഇഷ്ടപ്ര കാരമായാണ് റിലയൻസിനെ ഉൾപ്പെടുത്തിയതെന്നും വിശദീകരിച്ചിരുന്നു.

അതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് കരാർ നൽകാനുള്ള അന്തിമ നടപടികൾ പൂർത്തിയായി എന്നു ദസോ ഏവിയേഷൻ മേധാവി എറിക് ട്രാവിയർ പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ഇതോടെ കൂടുതൽ പ്രതിരോധത്തിലായ കേന്ദ്രസർക്കാർ പാർട്ടി വക്താക്കളെയും കേന്ദ്രമന്ത്രിമാരെയും ഇറക്കായാണു പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കുന്നത്.


റഫാൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ എന്നാണ് രാഹുൽ ഗാന്ധി ഇന്നലെ അമേ ത്തിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയൻസിന് നേട്ടമുണ്ടാക്കിക്കൊടുത്തു എന്ന ആരോപണത്തിലും രാഹുൽ ഉറച്ചുനിന്നു. അമേത്തിയിൽ കോണ്‍ഗ്രസിന്‍റെ സോഷ്യൽമീഡിയ പ്രവർത്തകരുമായി സംവദിക്കവേ തമാശ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് രാഹുൽ പറഞ്ഞത്. അഴിമതി ഇല്ലാതാക്കും എന്നു പറഞ്ഞെത്തിയ ആൾതന്നെ അനിൽ അംബാനിക്ക് 30,000 കോടിരൂപയുടെ നേട്ടമുണ്ടാക്കിക്കൊടുത്തു.

അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മോദിയുടെ കൂടുതൽ കളികൾ പുറത്തു വരും. റഫാൽ, വിജയ് മല്യ, ലളിത് മോദി, നോട്ട് നിരോധനം, ഗബ്ബാർ സിംഗ് ടാക്സ്- ഇതെല്ലാംതന്നെ മോഷണമായിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ് പുറത്തു കൊണ്ടുവരും. നരേന്ദ്ര മോദി രാജ്യത്തിന്‍റെ കാവൽക്കാരനല്ലെന്നും മോഷ്ടാവാണെന്നും തെളിയിക്കുമെന്നു രാഹുൽ പറഞ്ഞു.

രാഹുലിന്‍റെ പരാമർശത്തെ രൂക്ഷവിമർശനങ്ങളിലൂടെയാണ് ബിജെപി നേരിട്ടത്. തന്‍റെ കുടുംബത്തിലെ മുഴുവൻ ആളുകളും അഴിമതിയിൽ മൂടി നിൽക്കുന്ന ഒരു നേതാവിൽനിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.