മീ ടൂ പരാതികൾ ജുഡീഷൽ സമിതി പരിശോധിക്കും
മീ ടൂ പരാതികൾ ജുഡീഷൽ സമിതി പരിശോധിക്കും
Saturday, October 13, 2018 12:42 AM IST
ന്യൂഡൽഹി: മീ ടൂ കാന്പയിന്‍റെ ഭാഗമായി ഉയർന്നു വന്ന ലൈംഗിക അതിക്രമ പരാതികൾ പരിശോധിക്കാൻ മുതിർന്ന ജഡ്ജിമാരെയും നിയമ വിദഗ്ധരെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്നു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. പരാതികൾ ഉന്നയിച്ച എല്ലാ വനിതകളെയും വിശ്വാസത്തിലെടുക്കുന്നു.

ഓരോ പരാതിക്കും പിന്നിലുള്ള വേദനയും ആഘാതവും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ മീ ടൂ കാന്പയിനിൽ ഉയർന്നു വന്ന പരാതികൾ പരിശോധിക്കാൻ ജഡ്ജിമാരും നിയമവിദഗ്ധരും അടങ്ങിയ ഒരു സമിതിയെ നിയോഗിക്കാൻ നിർദേശിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കാന്പയിന്‍റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ പരാതിയിൽ അന്വേഷണം നടത്തണമെന്ന് മേനക ഗാന്ധി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

നാലു മുൻ ജഡ്ജിമാരും നിയമവിദഗ്ദരും അടങ്ങുന്ന സമിതിക്ക് രൂപം നൽകുമെന്നാണു മേനക ഗാന്ധി പറഞ്ഞത്. വെളിപ്പെടുത്തലുകൾ പരിശോധിക്കാൻ പബ്ലിക് ഹിയറിംഗ് നടത്തും. ലൈംഗികാരോപണ പരാതികൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള നിയമങ്ങൾ സംവിധാനങ്ങൾ എന്നിവ സമിതി പരിശോധിക്കും. കർശന നടപടി ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മീടൂ ക്യാന്പെയ്നുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ പരാതികളും ജുഡീഷൽ സമിതി പരിശോധിക്കും. വിഷയത്തിൽ പൊതുജനാഭിപ്രായവും തേടുമെന്ന് മന്ത്രി മേനക ഗാന്ധി പറഞ്ഞു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അത് അത്തരത്തിൽ തന്നെ കൈകാര്യം ചെയ്യണം. വർഷങ്ങൾക്കു ശേഷമുള്ള വെളിപ്പെടുത്തലുകളും ഉയർന്നു വരുന്നതിനാൽ മീ ടു കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിയമവശം പരിശോധിക്കാനും പരാതികൾ കേൾക്കാനുമാണ് ജുഡീഷൽ സമിതി. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കേസുകൾ ബലപ്പെടുത്താൻ എന്തൊക്കെ ചെയ്യണമെന്ന് ഉപദേശിക്കേണ്ടതും സമിതിയാണ്.


വർഷങ്ങൾ മുന്പുള്ള പീഡനശ്രമങ്ങളും ലൈംഗിക ചൂഷണവും സ്ത്രീകൾ തുറന്നുപറയാൻ സന്നദ്ധരായതിനെ മേനക ഗാന്ധി സ്വാഗതം ചെയ്തിരുന്നു. മീടു ക്യാന്പയിൻ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ തുറന്നു പറയാൻ വേദിയൊരുക്കിയതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. 10, 15 വർഷം കഴിഞ്ഞാലും കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണെന്നും പരാതി നൽകാൻ അവസരമുണ്ടെന്നും. എത്ര വൈകിയെന്നത് പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങൾ തുറന്നു പറയാൻ വനിതകൾ തയാറാകണം എന്നു വിശദീകരിച്ചു കൊണ്ടുള്ള പ്രസ്താവനയും ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി പുറത്തിറക്കി. തൊഴിലിടങ്ങളിൽ സ്ത്രീകൾ ലൈംഗിക ചൂഷണങ്ങൾക്കിരയാകുന്ന വിഷയത്തിൽ വനിതാ ശിശുക്ഷേമ മന്ത്രാലയം ഒരു വിട്ടു വീഴ്ചയും കാണിക്കില്ല. ഇതിനായി സർക്കാർ നിയമപരമായ എല്ലാ സംരക്ഷണവും ഉറപ്പു നൽകും. തൊഴിലിടങ്ങൾ വനിതകൾക്ക് പൂർണ സംരക്ഷണം ഉറപ്പു വരുത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത്തരത്തിലുള്ള പരാതികൾക്കു പരിഹാരം കണ്ടെത്താന് ആഭ്യന്തര സമിതികൾ വേണം. പരാതികൾ പൊതു ഇടങ്ങളിൽ പരസ്യപ്പെടുത്തണം. അന്വേഷണം സ്വതന്ത്രമായി നടത്തണമെന്നും മേനക ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു. പരാതികൾ ഷി ബോക്സ് എന്ന ഓണ്‍ലൈൻ പോർട്ടൽ വഴിയോ മന്ത്രാലയത്തിന്‍റെ ഇ മെയിൽ വിലാസത്തിലോ ട്വിറ്റർ ഹാൻഡിലിലോ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രി എം.ജെ അക്ബറിനെതിരേ ലൈംഗിക ആരോപണങ്ങളുമായി കൂടുതൽ വനിതാ മാധ്യമ പ്രവർത്തകർ രംഗത്തെത്തിയതിനു പിന്നാലെ അന്വേഷണത്തിന് സമിതി രൂപീകരിക്കുമെന്ന് മേനക ഗാന്ധി പറഞ്ഞിരുന്നു. ആരോപണങ്ങളിൽ എം.ജെ. അക്ബർ വിശദീകരണം നൽകണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ആവശ്യപ്പെട്ടിരുന്നു.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.