മനോഹർ പരീക്കർ ആശുപത്രി വിട്ടു
മനോഹർ പരീക്കർ ആശുപത്രി വിട്ടു
Monday, October 15, 2018 12:25 AM IST
ന്യൂഡൽഹി: പാൻക്രിയാസിലെ രോഗത്തെ തുടർന്ന് എയിംസിൽ ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രി വിട്ടു. എയർ ആംബുലൻസിൽ അദ്ദേഹത്തെ ഇന്നലെ തന്നെ പനാജിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്നു വിട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യനില അപകടനില തരണം ചെയ്തിട്ടില്ലെന്നും തുടർചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകാനിടയുണ്ടെ ന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയായി തുടരുന്ന പരീക്കർ, മന്ത്രിസഭാംഗങ്ങളും ബിജെപി നേതാക്കളെയും എയിംസിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയത് കഴിഞ്ഞ ആഴ്ച വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രി വാസം മതിയാക്കി പനാജിയിലേക്കു മാറിയത്. പൂർണ സജ്ജമായ ഐസിയുവിന്‍റെ സഹായത്തോടെയാണ് പരീക്കറെ എയർ ആംബുലൻസിൽ പനാജിയിലെത്തി

ച്ചത്.

പരീക്കറിനുള്ള സജ്ജീകരണങ്ങൾ അതേപടി തുടരുമെന്നും ആരോഗ്യസ്ഥിതി തങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും എയിംസ് അധികൃതർ അറിയിച്ചു. പരീക്കറിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നത് കണക്കിലെടുത്ത് ഗോവയിൽ മുഖ്യമന്ത്രിയെ മാറ്റുന്നതിനു ബിജെപി ആലോചനകൾ നടത്തിയെങ്കിലും പകരം ആളെ കണ്ടെ ത്താനായില്ല. ഒടുവിൽ പരീക്കർ തന്നെ തുടരുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.