അയോധ്യയിലെ രാമക്ഷേത്രം ഗംഭീരമാക്കുമെന്ന് യുപി മുഖ്യമന്ത്രി
അയോധ്യയിലെ രാമക്ഷേത്രം ഗംഭീരമാക്കുമെന്ന് യുപി മുഖ്യമന്ത്രി
Thursday, November 8, 2018 12:37 AM IST
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം ഇപ്പോഴുണ്ടെന്നും അതിനെ വളരെ ഗംഭീര ക്ഷേത്രമാക്കാൻ സർക്കാർ പ്രവർത്തിച്ചുവരികയാണെന്നും യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ്. ശ്രീരാമന്‍റെ ഗംഭീരമായൊരു പ്രതിമകൂടി സ്ഥാപിക്കുമെന്നും ഇതോടെ രാമവിഗ്രഹം അയോധ്യയുടെ മുഖ്യ ആകർഷണമാകുമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും 2019 ഏപ്രിലിലെ ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടു ബിജെപി വീണ്ടും രാമക്ഷേത്ര രാഷ്‌ട്രീയത്തിലേക്കു തിരിയുന്നതിന്‍റെ വ്യക്തമായ സൂചനയാണു മുഖ്യമന്ത്രിയുടെ പ്രസ്താവന. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് അയോധ്യയിലെത്തി പ്രാർഥനയും പുതിയ രാമക്ഷേത്രത്തിന്‍റെയും ശ്രീരാമ പ്രതിമയുടെയും നിർമാണവും പ്രഖ്യാപിച്ചത്.

അയോധ്യയിൽ നിർമിക്കുന്ന വിമാനത്താവളത്തിന്‍റെ പേര് ലോർഡ് റാം എന്നാക്കുമെന്നും രാജ ദശരഥ് എന്ന പേരിൽ പുതിയ മെഡിക്കൽ കോളജ് അയോധ്യയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച അറിയിച്ചിരുന്നു. രാമായണത്തിലെ രാമന്‍റെ പിതാവാണ് ദശരഥൻ. ഉത്തർപ്രദേശിലെ അലഹാബാദിന്‍റെ പേര് പ്രയാഗ് രാജ് എന്നാക്കി അടുത്തിടെ മാറ്റിയിരുന്നു. ഇതിനു പിന്നാലെ ഗുജറാത്തിലെ യുനെസ്കോ പൈതൃക നഗരമായ അഹമ്മദാബാദിന്‍റെ പേര് കർണാവതി എന്നാക്കി മാറ്റുമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.

അയോധ്യയോട് അനീതി കാണിക്കാൻ ആരെയും അനുവദിക്കില്ല. അയോധ്യ ശ്രീരാമന്‍റെ ഭൂമിയാണ്. രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെയും പ്രതാപത്തിന്‍റെയും അന്തസിന്‍റെയും അടയാളമാണത്. മര്യാദപുരുഷോത്തമനായ ശ്രീരാമനെ സ്മരണകളിൽനിന്നു തട്ടിയെടുക്കാൻ ആർക്കും കഴിയാതിരിക്കാനാണു ഓർമകൾ സംരക്ഷിച്ചിരിക്കുന്നത് - ദക്ഷിണകൊറിയൻ പ്രസിഡന്‍റിന്‍റെ ഭാര്യ കിം ജംഗ് സൂക്കുമായി ചേർന്നു ദീപോത്സവം അയോധ്യയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു.രാമക്ഷേത്ര നിർമാണത്തിന് എല്ലാ സാധ്യതകളും തുറന്നിട്ടുണ്ട്. ഭരണഘടനയും നിയമവും അനുശാസിക്കുന്ന രീതിയിലാകും നിർമാണം.


പുതിയ ശ്രീരാമവിഗ്രഹം നിർമിക്കുന്നതിനു രണ്ടു സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുതിയൊരു ക്ഷേത്രത്തിനുള്ളിലായിരിക്കും പ്രതിമ സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രാമക്ഷേത്ര നിർമാണം ഉടൻ വേണമെന്നും ഇതിനായി കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണു യുപി മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഇതേസമയം, തെരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രം രാമക്ഷേത്രം വിഷയമാക്കുന്നതിലെ കാപട്യവും വഞ്ചനയും ജനം തിരിച്ചറിയുമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സാന്പത്തിക, കാർഷിക മേഖലകളിലെ തകർച്ചയിലും റഫാൽ അടക്കമുള്ള അഴിമതികളിലും നിന്നു ജനശ്രദ്ധ തിരിക്കാനാണു ശ്രമം.

ഭരണത്തിൽ നാലു വർഷം പൂർത്തിയാക്കിയിട്ടും ഒന്നും ചെയ്യാതിരുന്നവരാണു തെരഞ്ഞെടുപ്പിനു തൊട്ടുമുന്പു ക്ഷേത്രനിർമാണം മുതൽ പുതിയ വിമാനത്താവളവും മെഡിക്കൽ കോളജും വരെ സ്ഥാപിക്കണമെന്നു പ്രഖ്യാപനം നടത്തുന്നതെന്നു സമാജ്‌വാദി പാർട്ടി പരിഹസിച്ചു.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.