കേന്ദ്രനീക്കം പാളി; സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരായ പരാതിയിൽ കഴന്പില്ലെന്നു സിവിസി
കേന്ദ്രനീക്കം പാളി; സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരായ പരാതിയിൽ കഴന്പില്ലെന്നു സിവിസി
Monday, November 12, 2018 12:46 AM IST
ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു കേന്ദ്രസർക്കാർ മാറ്റിനിർത്തിയ അലോക് വർമയ്ക്കെതിരായ പരാതിയിൽ കഴന്പില്ലെന്നു കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) കണ്ടെത്തിയതായി റിപ്പോർട്ട്. മോയിൻ ഖുറേഷി കേസിൽ രണ്ടു കോടി രൂപ അലോക് വർമ കൈക്കൂലി വാങ്ങിയെന്നു സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണു കണ്ടെത്തിയത്. അന്വേഷണം സംബന്ധിച്ച സിവിസി റിപ്പോർട്ട് ഇന്നു സുപ്രീംകോടതി പരിഗണിക്കും.

സുപ്രീംകോടതി മുൻ ജഡ്ജി എ.കെ. പട്നായിക്കിന്‍റെ മേൽനോട്ടത്തിൽ ചീഫ് വിജിലൻസ് കമ്മീഷണർ കെ.വി. ചൗധരി, കമ്മീഷണർമാരായ ടി.എം. ബാസിൽ, ശരദ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. അലോക് വർമയ്ക്കെതിരേ അസ്താന ഉന്നയിച്ച പരാതിയിൽ കഴന്പില്ലെന്നും പണം കൈമാറിയതിനു തെളിവുകളോ മറ്റു തെളിവുകളോ ഹാജരാക്കാൻ പരാതിക്കാരനായിട്ടില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാവും ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയതിനെതിരേ അലോക് വർമ നൽകിയ ഹർജിയിൽ ഇന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുക്കുക.

കള്ളപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന മോയിൻ ഖുറേഷിക്കെതിരായ കേസിൽ ഇടനിലക്കാരനായ വ്യവസായി സതീഷ് സനയിൽനിന്ന് അലോക് വർമ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താന കാബിനറ്റ് സെക്രട്ടറി മുഖേന സിവിസിക്കു നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. സതീഷ് സനയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അസ്താനയ്ക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു അസ്താനയുടെ നീക്കം. അസ്താനയുടെ പരാതിയിൽ സിവിസി അന്വേഷണം തുടങ്ങിയതിനെത്തുടർന്ന് അലോക് വർമയെയും അസ്താനയെയും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള അസ്താനയ്ക്കുവേണ്ടി സിബിഐ തലപ്പത്ത് അർധരാത്രി നടത്തിയ അട്ടിമറിക്കെതിരേ നേരത്തെ കേസ് പരിഗണിച്ച സുപ്രീംകോടതി കടുത്ത നടപടികളാണ് സ്വീകരിച്ചത്. അലോക് വർമയ്ക്കെതിരായ പരാതിയിൽ സിവിസി നടത്തുന്ന അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി, സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് എ.കെ. പട്നായിക്കിനെ അന്വേഷണത്തിന്‍റെ മേൽനോട്ടത്തിനായി നിയോഗിച്ചു. ഇടക്കാല ഡയറക്ടറായി നിയമിക്കപ്പെട്ട എം. നാഗേശ്വർ റാവു നയപരമോ പ്രധാനമോ ആയ ഏതെങ്കിലും തീരുമാനങ്ങളെടുക്കുന്നതും കോടതി തടഞ്ഞു. നാഗേശ്വർ റാവു ചുമതലയേറ്റെടുത്തതിനു പിന്നാലെ അർധരാത്രിയിൽ നടത്തിയ സ്ഥലംമാറ്റം അടക്കമുള്ള എല്ലാ നടപടികളുടെയും വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്കു കൈമാറണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.