ഇന്ത്യ- സ്വിറ്റ്സർലൻഡ് സൗഹൃദം വീണ്ടും ഉറപ്പിക്കണമെന്ന് നിക് ഗൂഗർ
ഇന്ത്യ- സ്വിറ്റ്സർലൻഡ് സൗഹൃദം വീണ്ടും ഉറപ്പിക്കണമെന്ന് നിക് ഗൂഗർ
Tuesday, November 13, 2018 12:41 AM IST
ന്യൂഡൽഹി: ആധുനിക സാങ്കേതിക വിദ്യകൾ അടക്കം സ്വിറ്റ്സർലൻഡും ഇന്ത്യയുമായുള്ള പഴയകാല സൗഹൃദം വീണ്ടും ഉറപ്പിക്കുകയെന്നത് വെറും സ്വപ്നമെന്നതിലും വലുതാണെന്ന് സ്വിറ്റ്സർലൻഡിലെ പാർലമെന്‍റ് അംഗവും മലയാളിയുമായ നിക് ഗൂഗർ. ചരിത്രത്തിൽ ആദ്യമായി രൂപീകരിച്ച സ്വിറ്റ്സർലൻഡ്- ഇന്ത്യ പാർലമെന്‍ററി ഗ്രൂപ്പിൽ സ്വിറ്റ്സർലൻഡ് പാർലമെന്‍റിലെ 39 എംപിമാർ ചേർന്നതു വലിയ തുടക്കമാണെന്ന് നിക് ഡൽഹിയിൽ പറഞ്ഞു.

സിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ സിബി ജോർജിന്‍റെ വലിയ പിന്തുണയാണു പാർലമെന്‍ററി ഗ്രൂപ്പിന്‍റെ വിജയത്തുടക്കത്തിന് നാന്ദിയായതെന്ന് ദീപികയോടു നിക് പറഞ്ഞു. വൈകാതെ ഇന്ത്യൻ പാർലമെന്‍റിലും ഇന്ത്യ- സ്വിറ്റ്സർലൻഡ് ഗ്രൂപ്പിന് രൂപം നൽകുമെന്നാണ് പ്രതീക്ഷ. രാജ്യസഭാംഗമായ ഡോ. അച്യുത സാമന്ത അടക്കം ചില ഇന്ത്യൻ എംപിമാർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിംഗുമായി ഇതിനായി ഇന്നു ചർച്ച നടത്തുമെന്നും നിക്കോളാസ് സാമുവൽ ഗൂഗർ എന്ന നിക് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള എഴുപത് വർഷത്തെ നല്ല ബന്ധം ഉൗഷ്മളമാക്കാൻ പാർലമെന്‍ററി ഗ്രൂപ്പിന് കഴിയും. നിലവിൽ വെറും 800 സിറ്റ്സർലൻഡുകാർ മാത്രമാണ് ഇന്ത്യയിൽ ജോലി ചെയ്യുന്നത്. എന്നാൽ 25,000ലേറെ ഇന്ത്യക്കാർ സിറ്റ്സർലൻഡിലുണ്ട്. സിറ്റ്സർലൻഡുകാരെ ഇന്ത്യയിൽ നിക്ഷേപത്തിന് പ്രേരിപ്പിക്കാൻ പാർലമെന്‍റ് അംഗങ്ങളുടെ സൗഹൃദസമിതിക്ക് കഴിയുമെന്ന് നിക് ചൂണ്ടിക്കാട്ടി.


മംഗലാപുരത്തിനടുത്ത് ഉഡുപ്പിയിലെ ആശുപത്രിയിൽ ജനിച്ച് നാലു വർഷത്തോളം തലശേരിയിൽ മലയാളവും ഇംഗ്ലീഷും സംസാരിച്ചു വളർന്ന അനാഥ ബാലനാണ് പിന്നീട് വളർത്തു മാതാപിതാക്കളോടൊപ്പം സ്വിറ്റ്സർലൻഡിലെത്തി പാർലമെന്‍റിലേക്കു മൽസരിച്ചു ജയിച്ച നിക് ഗൂഗർ. സ്വിറ്റ്സർലൻഡാണു തന്‍റെ സ്വന്തം രാജ്യമെങ്കിലും മാതൃരാജ്യമായ ഇന്ത്യയോടും കേരളത്തോടുമുള്ള സ്നേഹം ഒരിക്കലും മായില്ലെന്ന് സ്വിറ്റ്സർലൻഡ് പാർലമെന്‍റിലെ വിദേശകാര്യ സമിതിയംഗമായ നിക് പറഞ്ഞു.

ഒഡീഷയിലെ പ്രശസ്തമായ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി നിക് ഗൂഗറിനെ കഴിഞ്ഞ ദിവസം ആദരിച്ചു. സമാധാനത്തിനുള്ള 1985ലെ നൊബേൽ സമ്മാന ജേതാവായ പ്രഫ. ഡോ. ഏണസ്റ്റോ കഹാനിൽനിന്ന് ഭൂവനേശ്വറിലെത്തി ഡി.ലിറ്റ് ബിരുദം വാങ്ങാനായതു വലിയ അഭിമാനമായെന്ന് നിക് ചൂണ്ടിക്കാട്ടി. വിവാഹത്തിനുശേഷം പലതവണ കേരളത്തിൽ വന്നിട്ടുള്ള നിക് ഗൂഗർ അടുത്തവർഷം വീണ്ടും ജന്മനാടായ കേരളത്തിൽ വരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.