റഫാൽ വിവരങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിച്ചു
റഫാൽ വിവരങ്ങൾ  സുപ്രീംകോടതിയിൽ സമർപ്പിച്ചു
Tuesday, November 13, 2018 12:41 AM IST
ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനു തീരുമാനമെടുക്കാൻ സ്വീകരിച്ച നടപടികൾ അടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. കോടതിയുടെ കടുത്ത നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വില അടക്കമുള്ള വിവരങ്ങൾ മുദ്രവച്ച കവറിലും മറ്റുവിശദാംശങ്ങൾ എതിർകക്ഷികൾക്കു കൈമാറുന്നതിനായി മറ്റൊരു കവറിലിമാണു സമർപ്പിച്ചത്.

പ്രതിരോധ നിർവഹണ നടപടിക്രമങ്ങളെല്ലാം പൂർണമായി അനുസരിച്ചാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്നും ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലിന്‍റെ അനുമതി ലഭിച്ചതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് കന്പനിയുമായി കരാറുണ്ടാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ ചർച്ചയ്ക്കും വിലപേശലിനും സംഘത്തെ രൂപീകരിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി പരിശോധിച്ചതാണ്. ഇതിനു ശേഷം ഉത്തരവാദപ്പെട്ട സാന്പത്തിക അഥോറിറ്റിയുടെ അംഗീകാരത്തോടെയാണ് കരാറുണ്ടാക്കിയതെന്നും സർക്കാർ വിശദമാക്കുന്നു.
പ്രതിരോധ മന്ത്രാലയത്തിന്‍റെ 2013ലെ പ്രതിരോധ വാങ്ങൽ നടപടിക്രമം പാലിച്ചാമു നടപടികൾ പൂർത്തിയായത്. ഒരു വർഷത്തോളം സമയമെടുത്ത ചർച്ചകൾക്കു ശേഷമാണ് കരാറിലെത്തിയത്. അതേസമയം, കരാറിൽ റിലയൻസിന്‍റെ പങ്ക് സർക്കാരുമായി ഉള്ളതല്ലെന്നും അത് ഫ്രഞ്ച് കന്പനി അവരുടെ പങ്കാളിയാക്കിയതാണെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. റിപ്പോർട്ടും രേഖകളും അടക്കമുള്ളവ നാളെ കേസ് പരിഗണിക്കുന്പോൾ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും.


36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിന്‍റെ വിലവിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഒൗദ്യോഗിക രഹസ്യങ്ങളുടെ പരിധിയിൽ വരുന്നതാണെന്നുമാണ് ഇതുവരെ കേന്ദ്രസർക്കാർ വാദിച്ചിരുന്നത്. എന്നാൽ, വിലവിവരങ്ങൾ വെളിപ്പെടുത്താനാവില്ലെങ്കിൽ അക്കാര്യം സത്യവാങ്മൂലത്തിലൂടെ വിശദമാക്കാനും ഒൗദ്യോഗിക രഹസ്യങ്ങളുടെ പരിധിയിൽ വരുന്നത് മുദ്രവച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദേശിക്കുകയായിരുന്നു. റഫാൽ വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയും കരാറിലെ പങ്കാളികളെകുറിച്ചുള്ള പൂർണ വിവരങ്ങളും ഇടപാടിന്‍റെ നടപടി ക്രമങ്ങളും വ്യക്തമാക്കാനും ഉത്തരവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.