ഗുജറാത്ത് കലാപത്തിൽ മോദിക്കു ക്ലീൻ ചിറ്റ്: ഹർജി തിങ്കളാഴ്ച പരിഗണിക്കും
ഗുജറാത്ത് കലാപത്തിൽ മോദിക്കു  ക്ലീൻ ചിറ്റ്: ഹർജി തിങ്കളാഴ്ച പരിഗണിക്കും
Wednesday, November 14, 2018 1:32 AM IST
ന്യൂഡൽഹി: ഗുജറാത്ത് കലാപ ക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയതിനെതിരേയുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

2002ലെ ഗുജറാത്ത് കലാപത്തിൽപെട്ട ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോർട്ടിനെതിരേ കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹസാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മോദിക്കും മറ്റു രാഷ്‌ട്രീയ നേതാക്കൾക്കുമെതിരേ തെളിവുകളില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ക്ലീൻചിറ്റ് നൽകിയത്. എസ്ഐടി നൽകിയ നടപടിക്രമങ്ങൾ അവസാനിപ്പിച്ചുള്ള റിപ്പോർട്ട് അംഗീകരിച്ച് 2012ൽ ഗുജറാത്ത് കോടതി 58 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് 2017 ഒക്ടോബറിൽ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാൽ, മോദിയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള എസ്ഐടി റിപ്പോർട്ടിൽ സാഹചര്യ തെളിവുകളെക്കുറിച്ചു പറയുന്നുണ്ടെന്നും അതു വേണ്ടവിധത്തിൽ പരിഗണിച്ചിട്ടില്ലെന്നും സാക്കിയ ജാഫ്രി നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.