ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം: സുപ്രീംകോടതിയിൽ ജനുവരി 15 മുതൽ അന്തിമവാദം
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം: സുപ്രീംകോടതിയിൽ  ജനുവരി 15 മുതൽ അന്തിമവാദം
Thursday, November 15, 2018 12:53 AM IST
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകളിൽ ജനുവരി 15 മുതൽ അന്തിമവാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജസ്റ്റീസ് രാധാകൃഷ്ണൻ സമിതിക്കു മുന്പാകെ ഉന്നയിക്കാനും കോടതി നിർദേശിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ നൽകിയ ഹർജി അടക്കമുള്ളവയാണ് പരിഗണനയിലുള്ളത്.


ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സ്വത്തുക്കളും വസ്തുക്കളും സംരക്ഷിക്കുന്നതിൽ രാജകുടുംബം വീഴ്ച വരുത്തുന്നതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സുന്ദരരാജൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്, ഇതിനായി ട്രസ്റ്റോ സമിതിയോ രൂപീകരിക്കണമെന്നും ക്ഷേത്രസ്വത്തുക്കളും ഭരണവും ഏറ്റെടുത്തു അനുഷ്ഠാനങ്ങൾ ആചാരപ്രകാരം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.