പാർലമെന്‍റ് സമ്മേളനം ഡിസംബർ 11 മുതൽ
പാർലമെന്‍റ് സമ്മേളനം  ഡിസംബർ 11 മുതൽ
Thursday, November 15, 2018 12:53 AM IST
ന്യൂഡൽഹി: മധ്യപ്രദേശും രാജസ്ഥാനും ഉൾപ്പെടെ അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിന്‍റെ പിറ്റേന്നു ഡിസംബർ 11ന് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു തുടക്കമാകും. ജനുവരി എട്ടുവരെ നീളുന്ന സമ്മേളനം റഫാൽ അഴിമതി, സിബിഐ തലപ്പത്തെ പോര്, റിസർവ് ബാങ്കും സർക്കാരും തമ്മിലുള്ള ഭിന്നത, കാർഷിക പ്രതിസന്ധി, വിലക്കയറ്റം, മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം പ്രക്ഷുബ്ധമായേക്കും.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേതാക്കൾക്കു പ്രചാരണത്തിനു പോകേണ്ടതിനാലാണു നവംബറിൽ തുടങ്ങേണ്ടിയിരുന്ന പാർലമെന്‍റ് സമ്മേളനം ഡിസംബർ 11ലേക്ക് നീട്ടിയത്. ഡിസംബർ ഏഴിന് രാജസ്ഥാനിലും തെലുങ്കാനയിലുമാണ് അവസാന വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണൽ ഡിസംബർ പത്തിനാണ്. ജനവിധി അറിയുന്നതിന്‍റെ പിറ്റേന്നു ചേരുന്ന സമ്മേളനമെന്ന നിലയിലും ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിലുള്ളതിനാലും ബിജെപിക്കും കോണ്‍ഗ്രസിനും അതീവ നിർണായകമാകും പാർലമെന്‍റ് സമ്മേളനം,2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി നരേന്ദ്ര മോദി സർക്കാർ നേരിടുന്ന അവസാനത്തെ സന്പൂർണ സമ്മേളനമാണിത്.

രാജസ്ഥാനിൽ വിജയത്തിനരികെ നിൽക്കുന്ന കോണ്‍ഗ്രസ് മധ്യപ്രദേശിലും ഛത്തി സ്ഗ ഡിലും തെലുങ്കാനയിലും നില കാര്യമായി മെച്ചപ്പെടുത്തുമെന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറക്കം കെടുത്തും. മിസോറമിൽ ഭരണത്തിലുള്ള കോണ്‍ഗ്രസ് അതു നിലനിർത്താനുള്ള പോരാട്ടത്തിലുമാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണം നിലനിർത്താനായില്ലെങ്കിൽ ബിജെപിയും കേന്ദ്രസർക്കാരും വലിയ പ്രതിരോധത്തിലാകും.


മുത്തലാഖിനും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയെ പിരിച്ചുവിടുന്നതിനും ഉള്ള ഓർഡിനൻസുകൾക്കു പകരമായുള്ള നിയമനിർമാണം ശീതകാല സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. മുത്തലാഖ് ബിൽ നേരത്തെ ലോക്സഭയിൽ മാത്രമാണു പാസാക്കിയത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ സഹകരിച്ചതു ശീതകാല സമ്മേളനത്തിൽ പ്ര തിപക്ഷം സഹകരിച്ചേക്കില്ല.
വ്യക്തിപരമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പല തരത്തിൽ ദുരുപയോഗം ചെയ്യുന്നതു തടയാൻ ലക്ഷ്യമിടുന്ന പൗരന്‍റെ വ്യക്തിവിവര സംരക്ഷണ ബിൽ ഈ സമ്മേളനത്തിൽ തന്നെ പാർലമെന്‍റിൽ അവതരിപ്പിക്കാനാണു സർക്കാർ നീക്കം. ഇതിനു പുറമേ വ്യക്തിനിയമ ഭേദഗതി, മനുഷ്യാവകാശ സംരക്ഷണ ഭേദഗതി, ഡിഎൻഎ സാങ്കേതികവിദ്യ നിയന്ത്രണം, ബാലനീതി സംരക്ഷണ ഭേദഗതി, അനിയന്ത്രിത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ തുടങ്ങിയ പ്രധാന ബില്ലുകളും പാസാക്കാനാണ് സർക്കാരിന്‍റെ ആഗ്രഹം. ഈ ബില്ലുകളെല്ലാം ലോക്സഭയുടെ പരിഗണനയിൽ പാസാക്കാനായി ശേഷിക്കുന്നവയാണ്.

പാർലമെന്‍ററികാര്യ മന്ത്രിയായിരുന്ന അനന്ത് കുമാറിന്‍റെ വിയോഗം അടുത്ത സമ്മേളനത്തിൽ കേന്ദ്രസർക്കാരിന് കനത്ത ക്ഷീണമാകും.

രാഷ്‌ട്രീയ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (കാബിനറ്റ് കമ്മിറ്റി ഓണ്‍ പൊളിറ്റിക്കൽ അഫയേഴ്സ്) യോഗം ചേർന്നാണ് ഡിസംബർ 11 മുതൽ ജനുവരി എട്ടുവരെ പാർലമെന്‍റ് സമ്മേളനം വിളിക്കാൻ ശിപാർശ ചെയ്തതെന്നു പാർലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയൽ അറിയിച്ചു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.