കഠുവ കൂട്ടമാനഭംഗക്കേസ്: പെൺകുട്ടിയുടെ കുടുംബം അഭിഭാഷകയെ മാറ്റി
Friday, November 16, 2018 1:06 AM IST
പത്താൻകോട്ട്: രാജ്യമനസാക്ഷിയെ ഞെട്ടിച്ച കഠുവ കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ കുടുംബം അഭിഭാഷകയെ മാറ്റി. അഞ്ചുമാസമായി കേസിൽ പ്രതിദിന വിചാരണ നടക്കുന്നുണ്ടെങ്കിലും അഭിഭാഷകയായ ദീപിക രജാവത് രണ്ടുദിവസം മാത്രമണു കോടതിയിലെത്തിയതെന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം പറയുന്നു.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം പഞ്ചാബിലെ പത്താൻകോട്ട് ജില്ലാകോടതിയിലാണ് കേസിന്‍റെ വിചാരണ. അഭിഭാഷകയെ മാറ്റുന്ന കാര്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബാംഗങ്ങൾ വിചാരണക്കോടതിയെ അറിയിച്ചത്. 20 നകം മറുപടി നൽകാൻ അഭിഭാഷകയോടു കോടതി നിർദേശിച്ചിരിക്കുകയാണ്. അഭിഭാഷകനായ മുബീൻ ഫാറുഖിയാണ് പെൺകുട്ടിയുടെ പിതാവിനെ കോടതിയിലെത്തിച്ചത്.


ജമ്മു കാഷ്മീർ സർക്കാരിന്‍റെ അഭിഭാഷകനും കേസിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നുണ്ട്.കഴിഞ്ഞ ജനുവരിയിലാണ് ജമ്മുകാഷ്മീരിലെ കഠുവയിൽ രസാന ഗ്രാമത്തിൽ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട എട്ടുവയസുകാരിയെ കുട്ടമാനഭംഗത്തിന് ഇരയാക്കിയത്. മുഖ്യപ്രതി സൻജി റാം ഉൾപ്പെടെ എട്ടുപേരെയാണ് കേസിൽ കോടതി പിടികൂടിയത്. കേസിൽ ഹാജരാകുന്നതിന്‍റെ പേരിൽ നേരത്തെ ദീപിക രജാവത്തിനെതിരേ വധഭീഷണി ഉയർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.